കുര്‍ബാന പരിഷ്‌കരണത്തില്‍ വത്തിക്കാന്‍ ഇടപെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം: കുര്‍ബാന പരിഷ്‌കരണത്തില്‍ വത്തിക്കാന്‍ ഇടപെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചെന്ന് വ്യക്തമാക്കിയിയായിരുന്നു ജനാഭിമുഖ കുര്‍ബാന തുടരാമെന്ന വത്തിക്കാന്‍ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കുലര്‍ അങ്കമാലി അതിരൂപത പുറത്തിറക്കിയത്. സിനഡിന്റെ തീരുമാനത്തില്‍ യാതൊരു മാറ്റമില്ലെന്നും തീരുമാനം നാളെ മുതല്‍ നടപ്പാക്കുക തന്നെ ചെയ്യും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ സഭാ സിനഡ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

Advertisements

എകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നല്‍കിയെന്ന വാര്‍ത്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിഷേധിച്ചു. എന്നാല്‍, നാളെ മുതല്‍ സഭയില്‍ നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒഴിവ് നല്കി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് പരിശുദ്ധ സിംഹാസനമായ വത്തിക്കാനില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കര്‍ദ്ദിനാള്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ ഇളവ് അനുവദിച്ചത് എന്നായിരുന്നു അങ്കമാലി അതിരൂപതയുടെ നിലപാട്. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായ മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.

Hot Topics

Related Articles