മടങ്ങിപ്പോ മക്കളെ മടങ്ങിക്കോ…! രാജസ്ഥാനോട് ജാവോ പറഞ്ഞ് മുംബൈ: മുംബൈയ്ക്ക് ഗ്രീൻ സിഗ്നൽ; രാജസ്ഥാന് റെഡും..! വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി മുംബൈ; മാനത്തേയ്ക്കു നോക്കി ബാംഗ്ലൂർ

മുംബൈ: നിർണ്ണായക മത്സരത്തിൽ ഹൈദരാബാദിനെ അടിച്ചു പറത്തി മുംബൈയ്ക്ക് ഗ്രീൻ സിഗ്നൽ..! വൺഡൗണായി ഇറങ്ങി കാമറൂൺ ഗ്രീൻ നടത്തിയ കടന്നാക്രമണമാണ് മുംബൈയെ രക്ഷിച്ചത്. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ മുംബൈ സജീവമാക്കി. എന്നാൽ, മുംബൈ ജയിച്ചതോടെ രാജസ്ഥാൻ ടൂർണമെന്റിൽ നിന്നും പുറത്തായി. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുകളിൽ മഴ മേഘങ്ങൾ കാത്തു നിൽക്കുന്നതിനാൽ ബാംഗ്ലൂർ ആരാധകരും ആശങ്കയിലാണ്. മഴ പെയ്തു കളി ഉപേക്ഷിച്ചാൽ നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫിലേയ്ക്കു കടക്കും.
സ്‌കോർ
ഹൈദരാബാദ് – 200/5
മുംബൈ -201/5

Advertisements

ടോസ് നേടിയ മുംബൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് വരെ ടൂർണമെന്റിൽ ലഭിക്കാത്ത മികച്ച തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഓപ്പറായി ആദ്യ മത്സരത്തിന് ഇറങ്ങിയ വിവരാന്ത് ശർമ്മ (47 പന്തിൽ 69), മായങ്ക് അഗർവാളിന് (46 പന്തിൽ 83) മികച്ച പിൻതുണയാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 140 റൺ കൂട്ടിച്ചേർത്തു. 13.5 ആം ഓവറിൽ ഇരുവരും പിരിഞ്ഞപ്പോൾ ഹൈദരാബാദ് മികച്ച നിലയിലായിരുന്നു. എന്നാൽ, ഇരുവരും പുറത്തായതോടെ ടീം സ്‌കോറിന് വേഗം കുറഞ്ഞു. ഒരു ഘട്ടത്തിൽ 221 എന്ന പ്രൊജക്ട്ഡ് സ്‌കോറിൽ 20 റണ്ണിന്റെ എങ്കിലും കുറവുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരും മടങ്ങിയതിനു പിന്നാലെ എത്തിയ ഹെൻട്രിച്ച് ക്ലാസൺ (18), ഗ്ലെൻ ഫിലിക്‌സ് (1), എയ്ഡൻ മാക്രം (പുറത്താകാതെ 13), ഹാരി ബ്രൂക്ക് (0) , സൻവീർ സിംഹ് (4) എന്നിവർക്ക് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ഇതോടെ സ്‌കോർ 200 ൽ അവസാനിപ്പിച്ചു. മറുപടി ബാറ്റിംങിന് ഇറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മ (56), ഇഷാൻ കിഷൻ (14), എന്നിവർ ചേർന്ന് ഭേദപ്പെട്ട തുടക്കത്തിനു ശ്രമം ഉണ്ടായെങ്കിലും സ്‌കോർ 20 ൽ ഇഷാൻ കിഷൻ പുറത്തായി. പിന്നാലെ, കാമറൂൺ ഗ്രീനും രോഹിത് ശർമ്മയും ചേർന്ന് മികച്ച മുന്നേറ്റമാണ് നടത്തിയത്. സ്‌കോർ 148 ൽ നിൽക്കെ രോഹിത് പുറത്തായതോടെ ക്രീസിൽ എത്തിയ സൂര്യ നല്ല രീതിയിൽ ബാറ്റ് ചെയ്തു. 14 പന്ത് ബാക്കി നിർത്തി മുംബൈ മത്സരം പിടിച്ചെടുത്തു. 46 പന്തിൽ എട്ടു വീതം സിക്‌സും ഫോറും പറത്തി സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീൻ അവസാന പന്തിൽ വിജയ റണ്ണിനൊപ്പമാണ് സെഞ്ച്വറിയും നേടിയത്. 16 പന്തിൽ സൂര്യ 25 റണ്ണും നേടി. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ മുംബൈ സജീവമാക്കി. 14 മത്സരങ്ങളിൽ നിന്നും 16 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

Hot Topics

Related Articles