പത്തനംതിട്ട തിരുവല്ലയില്‍ കുട്ടിയുടെ ഇരുപത്തിയെട്ട് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പെരിങ്ങര ലോക്കല്‍ സെക്രട്ടറി; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

മേപ്രാലില്‍ നിന്നും ജാഗ്രതന്യൂസ് പ്രത്യേക ലേഖകന്‍

Advertisements

തിരുവല്ല: സിപിഎം ലോക്കല്‍ സെക്രട്ടറിയെ വാഹനം തടഞ്ഞ് നിര്‍ത്തി കുത്തിക്കൊലപ്പെടുത്തി. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ തിരുവല്ല മേപ്രാലില്‍ വച്ചായിരുന്നു സംഭവം. വാഹനത്തില്‍ വരികയായിരുന്ന സന്ദീപിനെ അഞ്ചംഗ സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തെ സംബന്ധിച്ച് സംസാരിക്കണം എന്നാവശ്യപ്പെട്ട് സന്ദീപിനെ വയലിലേക്ക് വിളിച്ച് കൊണ്ടുപോയ സംഘം വയലില്‍ വച്ച് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമിസംഘം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കുത്തേറ്റ് വയലില്‍ കിടന്ന സന്ദീപിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്‍പ്, പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. എന്നാല്‍ അടുത്തകാലത്ത് പ്രദേശം കേന്ദ്രീകരിച്ച് സംഘര്‍ഷങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. പ്രദേശ വാസികളായ അഞ്ചംഗ ആര്‍എസ്എസ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ നീതി മെഡിക്കല്‍ സ്‌റ്റോറിലെ ഫാര്‍മസിസ്റ്റ് സുനിതയാണ് ഭാര്യ. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയുടെ ഇരുപത്തിയെട്ട് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് നാടിനെ നടുക്കിയ കൊലപാതകം.

Hot Topics

Related Articles