കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി ; സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു.

Advertisements

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും ഇതിനൊരു കാരണമായിരുന്നു. ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമാണ്. സംസ്ഥാന സെക്രട്ടറി ആയിരിക്കെ മകന്റെ കേസുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന നേതാവ് കൂടിയായിരുന്നു കോടിയേരി. പാർട്ടി സംസ്ഥാന സെക്രട്ടറിയായി മികച്ച രീതിയിൽ മുന്നോട്ട് പോകുമ്പോഴായാരുന്നു ശാരീരിക പ്രശ്‌നങ്ങൾ മൂലം കോടിയേരി അവധിയിൽ പ്രവേശിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയില്‍ അഭിപ്രായമുയരുകയും ചെയ്തിരുന്നു.പാർട്ടി സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കാനിരിക്കെ സെക്രട്ടറി ചുമതലയിലേക്ക് കോടിയേരി വീണ്ടുമെത്തുന്നത് സിപിഎമ്മിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പക്ഷം.

Hot Topics

Related Articles