മിശിഹയുടെ കാലുകളിലെ വെടിയുണ്ട വേഗം കണ്ട് അമേരിക്ക ! രണ്ട് ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ് മെസി 

ഫ്‌ളോറിഡ: ഇന്റര്‍ മയാമിയിൽ ഗോൾ വേട്ട തുടങ്ങി മിശിഹ !  രണ്ടാം മത്സരത്തിലും ഇരട്ട ഗോളോടെ വല കുലുക്കി സൂപ്പര്‍ താരം ലയണല്‍ മെസി. മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെയാണ്  ഇരട്ട ഗോളും ഒരു അസിസ്റ്റുമായി മെസി തിളങ്ങിയത്. മെസിയുടെ ഗോളുകളുടെ ബലത്തിൽ നാല് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിക്കുകയും നോക്കൗട്ട് പ്രവേശനം നേടുകയും ചെയ്തു.

Advertisements

തോല്‍വിയുടെ വക്കില്‍ നിന്നാണ് മെസി ടീമിനെ തകർപ്പൻ വിജയത്തിൽ എത്തിച്ചത്. ടീമിന്റെ അത്യുഗ്രന്‍ തിരിച്ചുവരവാണ് മെസിയുടെ വരവിലൂടെ കാണാന്‍ സാധിച്ചത്. ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞിറങ്ങിയ മെസി എട്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയെ മുന്നിലെത്തിച്ചു. മറ്റൊരു സൂപ്പര്‍ താരം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് മധ്യനിരയില്‍ നിന്നും നല്‍കിയ പാസ് മെസി മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. 22-ാം മിനിറ്റില്‍ റോബര്‍ട്ട് ടൈലര്‍ ഇടതു വശത്ത് നിന്നും നല്‍കിയ പാസ് വലയിലെത്തിച്ച് മെസി സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റ് രണ്ട് ഗോളുകളും മയാമിയുടെ മധ്യനിര താരം റോബര്‍ട്ട് ടൈലറുടെ വകയായിരുന്നു. 44-ാം മിനിറ്റില്‍ ക്രമാഷിയുടെ അസിസ്റ്റില്‍ നിന്നും റോബര്‍ട്ട് ടൈലര്‍ മയാമിയുടെ മൂന്നാമത്തെ ഗോള്‍ നേടി. 53-ാം മിനിറ്റില്‍ മെസി നല്‍കിയ പാസ് ഗോളാക്കി ടൈലര്‍ മയാമിയുടെ നാലാമത്തെ ഗോള്‍ നേടി. വിജയം ഉറപ്പിച്ചതോടെ 78-ാം മിനിറ്റില്‍ മെസിയെ പിന്‍വലിച്ചു. 85-ാം മിനിറ്റില്‍ അറ്റ്‌ലാന്റക്ക് ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും അര്‍ജന്റീന താരം അല്‍മേഡ അത് പാഴാക്കി. വിജയത്തോടെ ലീഗ് കപ്പില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുകള്‍ നേടിയ മയാമി അടുത്തഘട്ടം ഉറപ്പിച്ചു.

Hot Topics

Related Articles