വനിതാ ലോകകപ്പിൽ ഇംഗ്ലീഷ് കുതിപ്പ് ; ആതിഥേയരായ ഓസ്‌ട്രേലിയയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ : എതിരാളികൾ സ്പെയിൻ 

സിഡ്‌നി: ഇന്ന് നടന്ന വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. നിലവിലെ യൂറോ കപ്പ് ജേതാക്കള്‍ കൂടിയായ ഇംഗ്ലണ്ട് ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്. ഫൈനലില്‍ സ്പാനിഷ് വെല്ലുവിളിയാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.

Advertisements

മത്സരത്തിന്റെ 36-ാം മിനിറ്റില്‍ എല്ല ടൂണെയിലൂടെ ഇംഗ്ലണ്ടാണ് ആദ്യം വലകുലുക്കിയത്. 63-ാം മിനിറ്റില്‍ സമനിലഗോളും നേടി. സൂപ്പര്‍താരം സാം കെര്‍ ആതിഥേയര്‍ക്കായി സമനില ഗോള്‍ നേടി. എന്നാല്‍ 71-ാം മിനിറ്റില്‍ ലൗറന്‍ ഹെംപിലൂടെ ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തി. 86-ാം മിനിറ്റില്‍ അലെസ്സിയ റൂസോയിലൂടെ ഇംഗ്ലണ്ട് മത്സരത്തിലെ മൂന്നാം ഗോളും നേടിയതോടെ ഓസ്ട്രേലിയ ഫൈനല്‍ കാണാതെ പുറത്തായി.

Hot Topics

Related Articles