‘മക്കളെ എസ്എഫ്‌ഐയില്‍ ചേര്‍ക്കരുത്; ആര്‍എസ്എസിന്റെ ശാരീരിക ആക്രമണത്തിന് സമാനമാണ് സിപിഎമ്മിന്റെ ബുദ്ധിപരമായ ആക്രമണം’; കെ.എം ഷാജി

കോഴിക്കോട്: തര്‍ക്കത്തിന്റെ പേരില്‍ മക്കളെ എസ് എഫ് ഐയില്‍ ചേര്‍ക്കരുതെന്നും ആര്‍ എസ് എസിന്റെ ശാരീരിക ആക്രമണത്തിന് സമാനമാണ് സി പി എമ്മിന്റെ ബുദ്ധിപരമായ ആക്രമണമെന്നും കെ എം ഷാജി. മുസ്ലിം ലീഗ് വഖ്ഫ് സംരക്ഷണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആകാശത്ത് പന്തല്‍ കെട്ടി തണലൊരുക്കാമെന്ന് പറഞ്ഞാലും സി പി എമ്മിനെ വിശ്വസിക്കരുത്. വിവിധ രാഷ്ട്രങ്ങളില്‍ ഇസ്ലാമിനെ തകര്‍ത്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. ഉറുമ്പ് കൂട് കൂട്ടും പോലെയാണ് സമുദായം വഖ്ഫ് സ്വത്ത് ഉണ്ടാക്കിയത്.സമസ്ത നേതാക്കള്‍ പാവങ്ങളാണ്. അവരെ ഉപയോഗിക്കുകയാണെന്നും കെ എം ഷാജി പറഞ്ഞു.

Advertisements

പൗരത്വ ഭേദഗതി വിഷയത്തിന് ശേഷം മുസ്ലിം ലീഗ് സംഘടിപ്പിച്ച ഏറ്റവും വലിയ പ്രതിഷേധമാണ് കോഴിക്കോട് അരങ്ങേറിയത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കോഴിക്കോട് കടപ്പുറത്തേക്ക് അണിനിരന്നത്. തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ വിശ്വാസമില്ലെന്നും 2017ല്‍ കൊണ്ടുവന്ന നിയമഭേധഗതിപിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും റാലി ഉദ്ഘാടനം ചെയ്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുസ്ലീം ലീഗ് നടത്തുന്ന പ്രക്ഷോഭത്തെ ദുര്‍ബലമാക്കാന്‍ സമുദായത്തിനിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാനുളള നീക്കം വിലപ്പോവില്ലെന്നും സര്‍ക്കാരിനുളള മുന്നറിയിപ്പാണ് വഖഫ് സംരക്ഷണ റാലിയെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ സംഘത്തിലെ അബ്ദുസമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ ഒരു വിഭാഗം സമസ്ത നേതാക്കളും റാലിക്കെത്തിയെങ്കിലും മുസ്ലിം ലീഗ് നേതാക്കള്‍ മാത്രമാണ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

Hot Topics

Related Articles