അച്ഛന്‍ മദ്യപിച്ച് വീട്ടില്‍ പ്രശ്നം ഉണ്ടാക്കുന്നതും ഫോണില്‍ സുഹൃത്തുക്കളോട് സംസാരിക്കുന്നതിന് വഴക്കിടുന്നതും പതിവ്; ഡിഎംകെ നേതാവിന്റെ കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് 21കാരിയായ മകള്‍

നാഗര്‍കോവില്‍: തമിഴ്നാട്ടിലെ കുളച്ചലില്‍ ഡി.എം.കെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കുളച്ചല്‍ ചെമ്പൊന്‍വിള സ്വദേശി കുമാര്‍ ശങ്കറിനെ (52) കൊലപ്പെടുത്തിയ കേസില്‍ മകള്‍ ദീപാവതി(21), തിക്കണങ്കോട് സ്വദേശി ശ്രീമുകുന്ദന്‍(22), ദീപാവതിയുടെ സുഹൃത്തായ 18കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. അച്ഛന്‍ മദ്യപിച്ച് വീട്ടില്‍ പ്രശ്നം ഉണ്ടാക്കുന്നതും ഫോണില്‍ സുഹൃത്തുക്കളോട് സംസാരിക്കുന്നതിന് വഴക്കിടുന്നതും പതിവായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും സുഹൃത്താണ് 60,000 രൂപയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും ദീപാവതി പോലീസിനോട് പറഞ്ഞു.

Advertisements

കേസുമായി ബന്ധപ്പെട്ട് തിക്കണങ്കോട് സ്വദേശി ശ്രീമുകുന്ദനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മകളും സുഹൃത്തും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ദീപാവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡി.എം.കെ. ബ്രാഞ്ച് സെക്രട്ടറിയായ കുമാര്‍ ശങ്കറിനെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വീടിന് സമീപം റോഡില്‍ വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Hot Topics

Related Articles