മന്ത്രി മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം; അശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്‌മാന്‍ കല്ലായി; സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം

കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പൊതുസമ്മേളനത്തില്‍ അശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി ഖേദപ്രകടനവുമായി രംഗത്ത്. ‘വഖ്ഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തില്‍ ഡി വൈ എഫ് ഐ നേതാവിനെതിരെയുള്ള പരാമര്‍ശം വിവാദമായതായി ശ്രദ്ധയില്‍പ്പെട്ടു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചിട്ടില്ല. അങ്ങനെ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’- വാര്‍ത്താക്കുറിപ്പില്‍ അബ്ദുറഹ്‌മാന്‍ പറഞ്ഞു.

Advertisements

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്റേടം വേണമെന്നുമായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ വിവാദ പരാമര്‍ശം. മുന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം- ഇതായിരുന്നു കൂടിനിന്ന ജനക്കൂട്ടത്തോട് അബ്ദുറഹിമാന്‍ വിളിച്ചുപറഞ്ഞത്.സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നും അദ്ദേഹം ആരോപിച്ചു. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡി വൈ എഫ് ഐയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Hot Topics

Related Articles