കോച്ച് നിർമ്മാണം അവസാന ഘട്ടത്തിൽ; ദീർഘദൂര യാത്രകൾക്ക് “വന്ദേഭാരത് സ്ലീപ്പർ” അടുത്ത വർഷം മുതൽ

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ അടുത്ത വർഷം പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ. 2024 വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ച് പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. ഇതിന്റെ നിർമ്മാണം ചെന്നൈയിലെ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറിയിൽ അവസാന ഘട്ടത്തിലാണെന്ന് 
ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി ജി മല്യ പറഞ്ഞു.

Advertisements

രാജധാനിക്ക് പകരം വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ഉപയോ​ഗിക്കുമെന്നാണ് റിപ്പോർട്ട്. വന്ദേഭാരത് സ്ലീപ്പറിൽ 16 ബോ​ഗികളാണ് ഉണ്ടാവുക. ഇതിൽ 11 ത്രീ ടയർ എസി​ കോച്ചുകളും നാല് ടു ടയർ എ എസി കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് എസിയും ഉൾപ്പെടും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയുടെ റെയിൽ വികാസ് നി​ഗം ലിമിറ്റഡ്, റഷ്യയുടെ ടിഎംഎച്ച് ​ഗ്രൂപ്പും ചേർന്നാണ് വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്.  നിലവിൽ വന്ദേഭാരതിന് സീറ്റർ കോച്ചുകൾ മാത്രമാണ് ഉള്ളത്. ഇതുമൂലം വന്ദേഭാരത് ഉപയോഗിച്ച് രാത്രി യാത്രകൾ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ഒക്ടോബർ 31ന് മുമ്പ് വന്ദേ മെട്രോ തയ്യാറാവും. 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിൽ ഉണ്ടാകുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകൾ വരിക എന്നാണ് റിപ്പോർട്ട്. ചെറു യാത്രകൾക്കാണ് വന്ദേ മെട്രോ ഉപയോഗിക്കുക.

Hot Topics

Related Articles