ലോകകപ്പിലും ആർഡിഎക്സ് തരംഗം ! അടി…. അടിയോടടി ! ശ്രീലങ്കയെ പഞ്ഞിക്കിട്ട് ഡി കോക്കും , ഡുസനും , മാർക്രവും ;    ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം സ്കോറുമായി ദക്ഷിണാഫ്രിക്ക

ഡൽഹി : ഏകദിന ലോകകപ്പിലും ആർഡിഎക്സ് തരംഗം ശ്രീലങ്കയെ അടിച്ചൊതുക്കി ദക്ഷിണാഫ്രിക്ക. മൂന്ന് താരങ്ങള്‍ സെഞ്ചുറി നേടിയപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ്.ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡര്‍ ഡസ്സന്‍ (108), എയ്ഡന്‍ മാര്‍ക്രം (106) എന്നിവരാണ് സെഞ്ചുറി നേടിയത്. ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോറാണിത്. ഡൽഹി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടി പന്തെടുത്ത എല്ലാവരും അടിമേടിച്ചു. ദില്‍ഷന്‍ മധുഷങ്ക രണ്ട് വിക്കറ്റെടുത്തു. 

Advertisements

തുടക്കത്തില്‍ തന്നെ തെംബ ബവൂമയുടെ (10) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡി കോക്ക് – വാന്‍ ഡര്‍ ഡസ്സന്‍ സഖ്യം മത്സരത്തിന്റെ ഗതി മാറ്റി. ഡസ്സന്‍ വിക്കറ്റ് പോവാതെ കാത്തപ്പോള്‍ ഡി കോക്ക് അക്രമിച്ച്‌ തന്നെ കളിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 204 റണ്‍സ് കൂട്ടിചേര്‍ത്തു. ഡി കോക്കാണ് ആദ്യം മടങ്ങുന്നത് 84 പന്തുകള്‍ നേരിട്ട ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ 12 ഫോറും മൂന്ന് സിക്‌സും നേടി. വൈകാതെ ഡസ്സനും സെഞ്ചുറി പൂര്‍ത്തിയാക്കി. 110 പന്തില്‍ രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡസ്സന്റെ ഇന്നിംഗ്‌സ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാര്‍ക്രത്തോടൊപ്പം 50 റണ്‍സ് കൂട്ടിചേര്‍ത്താണ് ഡസ്സന്‍ മടങ്ങുന്നത്. തുടര്‍ന്ന് ശ്രീലങ്കന്‍ ബൗളര്‍മാര്‍ മാര്‍ക്രമിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇതിനിടെ ഹെന്റിച്ച്‌ ക്ലാസനും (20 പന്തില്‍ 32) നിര്‍ണായക പ്രകടനം നടത്തി. മാര്‍ക്രത്തോടൊപ്പം 78 റണ്‍സ് ചേര്‍ത്ത ശേഷമാണ് ക്ലാസന്‍ മടങ്ങുന്നത്. വൈകാതെ മാര്‍ക്രം സെഞ്ചുറിയും പൂര്‍ത്തിയാക്കി. 54 പന്തില്‍ മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയും മാര്‍ക്രം സ്വന്തമാക്കി. മധുഷങ്കയ്ക്ക് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങുന്നത്. പിന്നീട് ഡേവിഡ് മില്ലര്‍ (39) – മാര്‍കോ ജാന്‍സന്‍ (12) സഖ്യം സ്‌കോര്‍ 400 കടത്തി. കശുന്‍ രജിത, മതീഷ പതിരാന, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Hot Topics

Related Articles