അച്ഛൻമാർക്ക് പിന്നാലെ മക്കളും ! ലോകകപ്പ് ക്രിക്കറ്റിൽ അരങ്ങേറിയ അച്ഛനും മക്കളുമാരൊക്കെ ! ഇത്തവണത്തെ ലോകകപ്പിലെ മക്കൾ മാഹാത്മ്യം അറിയാം

സ്പോർട്സ് ഡെസ്ക്ക് : ഇരുകാലങ്ങളില്‍ ക്രിക്കറ്റ് ക്രീസില്‍ ചലനംസൃഷ്ടിച്ച രണ്ട് അച്ഛന്മാര്‍. അവരുടെ കളികണ്ട് ക്രിക്കറ്റിനെ സ്നേഹിച്ച മക്കള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരേദിവസം പിച്ചില്‍ കണ്ടുമുട്ടി. ലോകകപ്പില്‍ തിങ്കളാഴ്ച നെതര്‍ലൻഡ്സ്-ന്യൂസീലൻഡ് പോരാട്ടം. ന്യൂസീലൻഡ് ഇന്നിങ്സിലെ 34-ാം ഓവറിന്റെ നാലാംപന്ത്. ബാറ്ററായി ടോം ലാഥം. ബൗളറായി ബാസ് ഡി ലീഡും. ഇരുവരുടെയും അച്ഛന്മാര്‍ ലോകകപ്പില്‍ മുൻപ് കളിച്ചിരുന്നു.

Advertisements

ഇവര്‍ മാത്രമല്ല, അച്ഛന്മാര്‍ക്കുപിന്നാലെ ലോകകപ്പ് കളിക്കാൻ ഭാഗ്യംലഭിച്ച വേറെയും ക്രിക്കറ്റര്‍മാര്‍ ഇത്തവണയുണ്ട്. ഓസ്ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ്, ഇംഗ്ലണ്ടിന്റെ സാം കറൻ എന്നിവരുടെ അച്ഛന്മാരും ലോകകപ്പില്‍ പയറ്റിത്തെളിഞ്ഞവരാണ്. ഈ ലോകകപ്പിലെ മക്കള്‍മാഹാത്മ്യം അറിയാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടോം ലാഥം-റോഡ് ലാഥം

കെയ്ൻ വില്യംസണിന്റെ അഭാവത്തില്‍ ന്യൂസീലൻഡിനെ നയിക്കുന്ന ലാഥമിന്റെ അച്ഛൻ റോഡ് ലാഥം 1992 ലോകകപ്പില്‍ ന്യൂസീലൻഡ് ടീമിലുണ്ടായിരുന്നു. ന്യൂസീലൻഡ് സെമിഫൈനല്‍ വരെയെത്തിയ 1992 ലോകകപ്പില്‍ റോഡ് 136 റണ്‍സടിച്ചിരുന്നു.

2015 ലോകകപ്പില്‍ ബാക്കപ്പ് വിക്കറ്റ്കീപ്പറായിരുന്ന ടോം 2019-ല്‍ ന്യൂസീലൻഡിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

സാം കറൻ-കെവിൻ കറൻ

ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടറായ സാം കറന്റെ അച്ഛനും സഹോദരനും മുമ്ബ് ലോകകപ്പ് സംഘത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 1983, 1987 ടൂര്‍ണമെന്റുകളിലാണ് സാമിന്റെ അച്ഛൻ കെവിൻ ലോകകപ്പ് കളിച്ചത്. സഹോദരൻ ടോം കറൻ ലോകകപ്പ് വിജയിച്ച 2019 ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു. പക്ഷേ, ഒരു മത്സരംപോലും കളിച്ചില്ല.

മിച്ചല്‍ മാര്‍ഷ്-ജെഫ് മാര്‍ഷ്

മിച്ചല്‍ മാര്‍ഷിന്റെയും അച്ഛനും സഹോദരനും ലോകകപ്പ് കളിച്ചിട്ടുണ്ട്. 1987-ലെ ചാമ്ബ്യന്മാരായ ടീമിലും 1992-ലെ ലോകകപ്പ് ടീമിലും അച്ഛൻ ജെഫ് മാര്‍ഷ് കളിച്ചിരുന്നു. 2019-ലാണ് സഹോദരൻ ഷോണ്‍ മാര്‍ഷ് ലോകകപ്പ് കളിച്ചത്. അച്ഛനെപ്പോലെ കിരീടംനേടാൻ മകനും സാധിക്കുമോ എന്നു കാത്തിരുന്നുകാണാം. ബാറ്റിങ് ഓള്‍റൗണ്ടറായ മാര്‍ഷ് ഇന്ത്യക്കെതിരേ ഓപ്പണറുടെ റോളിലാണ് കളിച്ചത്.

ബാസ് ഡി ലീഡ്-ടിം ഡി ലീഡ്

ലോകകപ്പിലെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയ അച്ഛനും മകനുമാണ് ടിം ഡി ലീഡും ബാസ് ഡി ലീഡും. ലോകകപ്പില്‍ ഒരു മത്സരത്തില്‍ നാലുവിക്കറ്റെടുത്ത അച്ഛനും മകനുമെന്ന റെക്കോഡ്. 2003 ലോകകപ്പിലാണ് അച്ഛൻ ടിം റെക്കോഡിട്ടത്. മകൻ ബാസ് ഈ ലോകകപ്പില്‍ പാകിസ്താനെതിരേ നാലുവിക്കറ്റ് നേട്ടം കൈവരിച്ചു. 1996, 2003, 2007 ലോകകപ്പുകളില്‍ ടിം ഹോളണ്ടിനായി കളിച്ചു. 23-കാരനായ ബാസിന്റെ ആദ്യ ലോകകപ്പാണിത്.

Hot Topics

Related Articles