മുല്ലപ്പെരിയാറില്‍ കേരളം നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും; പെരിയാര്‍ തീരത്ത് കയ്യേറ്റമില്ലെങ്കില്‍ ഒരു നാശനഷ്ടവും ഉണ്ടാകില്ലെന്ന തമിഴ്‌നാടിന്റെ വാദത്തില്‍ പ്രതിഷേധം

കൊച്ചി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം നല്‍കിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മജസ്റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്നും ഒഴുക്കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സമിതിക്ക് രൂപം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ പരാതി തള്ളി ഇന്നലെ തമിഴ്നാട് സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്തിരുന്നു.

Advertisements

കൃത്യമായ സമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയാണ് വെള്ളം തുറന്നുവിട്ടതെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചത്. വെള്ളം കയറിയെന്ന് പറയുന്ന വീടുകള്‍ പെരിയാര്‍ തീരത്തു നിന്ന് എത്ര അകലെയെന്ന് കേരളം പറയുന്നില്ല, പെരിയാര്‍ തീരത്ത് കയ്യേറ്റമില്ലെങ്കില്‍ ഒരു നാശനഷ്ടവും ഉണ്ടാകില്ലെന്നും തമിഴ്‌നാട് വാദിക്കുന്നു. പെരിയാര്‍ തീരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കേരളം നടപടിയെടുക്കണമെന്നും മേല്‍നോട്ട സമിതി ഉണ്ടായിരിക്കെ മറ്റൊരു സമിതിയുടെ ആവശ്യമില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

Hot Topics

Related Articles