ബ്രൂമ്രയെ കണ്ടു പഠിക്കണം ! പാക്കിസ്ഥാന്റെ പേസര്‍ ഷാഹിൻഷാ അഫ്രീദിയ്ക്ക് ഉപദേശവുമായി മുൻ പാക് ഇതിഹാസം വഖാര്‍ യൂനിസ്

സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പില്‍ ഇതുവരെ നനഞ്ഞ പടക്കമായി മാറിയ പാക്കിസ്ഥാന്റെ പേസര്‍ ഷാഹിൻഷാ അഫ്രീദിയ്ക്ക് ഉപദേശവുമായി മുൻ പാക് ഇതിഹാസം വഖാര്‍ യൂനിസ്.ഷാഹിൻ അഫ്രീദി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബൂമ്രയെ കണ്ടുപഠിക്കണം എന്നാണ് യൂനിസ് പറയുന്നത്. അങ്ങനെയെങ്കില്‍ മാത്രമേ 2023 ഏകദിന ലോകകപ്പില്‍ ഒരു ഇമ്പാക്‌ട് ഉണ്ടാക്കിയെടുക്കാൻ അഫ്രീദിക്ക് സാധിക്കൂ എന്ന് യുനിസ് ചൂണ്ടിക്കാട്ടുന്നു.

Advertisements

നിലവില്‍ തന്റെ പേസിലും ഫിറ്റ്നസിലുമൊക്കെ പ്രശ്നങ്ങള്‍ നേരിടുകയാണ് ഷാഹിൻ അഫ്രീദി. ഇതുവരെ ഈ ലോകകപ്പില്‍ 3 മത്സരങ്ങള്‍ കളിച്ച അഫ്രീദിയ്ക്ക് കേവലം 4 വിക്കറ്റുകള്‍ മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. 139 റണ്‍സ് അഫ്രീദി വഴങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉപദേശവുമായി യൂനിസ് രംഗത്തെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോളിംഗില്‍ അഫ്രീദിക്ക് കൃത്യത നഷ്ടപ്പെട്ടു എന്നാണ് യൂനിസ് പറയുന്നത്. “അഫ്രീദിയുടെ ഫിറ്റ്നസ്സില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതിനെപ്പറ്റി എനിക്കറിയില്ല. എന്നിരുന്നാലും അയാളുടെ ബോളിങ്ങിലുള്ള കൃത്യത ഈ ലോകകപ്പില്‍ നഷ്ടമായിരിക്കുന്നു. വിക്കറ്റുകള്‍ ലഭിക്കാനായി അഫ്രീദി അധികമായി പ്രയത്നിക്കുന്നു എന്നെനിക്ക് തോന്നുന്നു. ഒരേ കാര്യം നമ്മള്‍ വീണ്ടും വീണ്ടും ചെയ്യുമ്ബോള്‍ അത് ഫലവത്താവാതെ വരും. ഷാഹിൻ അഫ്രീദി നിരന്തരം യോര്‍ക്കറുകള്‍ എറിയാനാണ് ശ്രമിക്കുന്നത്. അങ്ങനെ വരുമ്ബോള്‍ ബാറ്റര്‍ക്ക് അത് മുൻപ് തന്നെ അറിയാൻ സാധിക്കും. അവര്‍ യോര്‍ക്കറിനെ നേരിടാനായി എപ്പോഴും തയ്യാറായിരിക്കും.”- യൂനിസ് പറയുന്നു.

ഇതിനൊപ്പം അഫ്രീദി ഇന്ത്യൻ പേസര്‍ ബൂമ്രയെ മാതൃകയാക്കണം എന്നും യൂനിസ് പറയുകയുണ്ടായി. ഇതുവരെ ഈ ലോകകപ്പില്‍ 3 മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയിട്ടുള്ളത്. 11.52 ശരാശരിയിലാണ് ബുമ്രയുടെ ഈ സുവര്‍ണ്ണ നേട്ടം. നിലവില്‍ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമാക്കിയ ബോളര്‍മാരില്‍ ഒരാളാണ് ബൂമ്ര. പാക്കിസ്ഥനെതിരായ മത്സരത്തിലെ ബൂമ്രയുടെ പ്രകടനം എടുത്തു കാട്ടിയാണ് യൂനിസ് സംസാരിച്ചത്.

“ബൂമ്രാ എല്ലായിപ്പോഴും എതിര്‍ ടീമിന് സമ്മര്‍ദ്ദം നല്‍കാറുണ്ട്. അവൻ പന്ത് എറിയുന്നത് ഓഫ് സ്റ്റമ്പിന് മുകളിലുള്ള ലൈനിലാണ്. പാക്കിസ്ഥാനെതിരെയും വളരെ മികച്ച രീതിയില്‍ പന്തറിയാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. അവൻ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.”- യൂനിസ് കൂട്ടിച്ചേര്‍ത്തു.

യുവതാരം നസീം ഷായുടെ അഭാവവും ലോകകപ്പില്‍ അഫ്രീദിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് യൂനിസ് വിലയിരുത്തുന്നത്. “നസീം മികച്ച ഒരു ബോളറായിരുന്നു. ഒരുപാട് റണ്‍സ് നസീം വിട്ടു കൊടുത്തിരുന്നില്ല. നസീം മത്സരത്തിന്റെ ഒരു വശത്ത് സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ ബാറ്റര്‍മാര്‍ മറ്റു ബോളര്‍മാരെ ആക്രമിക്കാൻ ശ്രമിക്കുകയും വിക്കറ്റുകള്‍ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തിരുന്നു. പക്ഷേ ലോകകപ്പില്‍ നസീമിന്റെ അഭാവം പാക്കിസ്ഥാനെ ബാധിക്കുന്നുണ്ട്.”- യൂനിസ് പറഞ്ഞുവെക്കുന്നു.

Hot Topics

Related Articles