അഡ്ലെയ്ഡ് : ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർന്നടിഞ്ഞ് ഇംഗ്ളണ്ട് . ഓസ്ട്രേലിയയ്ക്കെതിരെ 275 റൺസിന്റെ നാണം കെട്ട തോല്‍വിയിലേക്കാണ് ഇംഗണ്ട് കൂപ്പു കുത്തിയത്. അഡ്‌ലെയ്ഡില്‍ രണ്ടാം ഇന്നിംഗ്സില്‍ 468 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് നാലാം ദിവസം 192 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തിലും ഓസ്ട്രേലിയ വിജയിച്ചിരുന്നു.
Advertisements
രണ്ടാം ഇന്നിങ്സിൽ 44 റൺസ് നേടിയ ക്രിസ് വോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ . മറ്റാർക്കും ഓസീസ് ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഓസ്ട്രേലിയയ്ക്ക് വേണ്ടി റിച്ചാർഡ്സൺ 5 വിക്കറ്റുകൾ വീഴ്ത്തി. ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച ഇന്നിംഗ്സ് പുറത്തെടുത്ത ലബു ഷെയ്നാണ് മാൻ ഓഫ് ദ മാച്ച്.