കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ വെട്ടി പഴയ ജോസഫുകാർ; മോൻസിന്റെയും ജോയി എബ്രഹാമിന്റെയും ഇടപെടലിൽ അസംതൃപ്തരായി ജില്ലായിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

തിരുനക്കരയിൽ നിന്നും
ജാഗ്രതാ ന്യസ്
പൊളിറ്റിക്കൽ ലേഖകൻ

Advertisements

കോട്ടയം: ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയിലേയ്ക്കു ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ തീരുമാനിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകിയ ശേഷം, മോൻസ് ജോസഫ് എം.എൽ.എയും, ജോയി എബ്രഹാമും നടത്തിയ ഇടപെടലുകളാണ് പാർട്ടിയിൽ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും, യു.ഡി.എഫ് ജില്ലാ കൺവീനറുമായ സജി മഞ്ഞക്കടമ്പനെതിരായണ് ഒരു വിഭാഗം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാഴ്ച മുൻപാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലേയ്ക്ക് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ പേര് നിർദേശിച്ചത്. ഈ പേര് നിർദേശിച്ചുള്ള കത്ത് ജില്ലാ കളക്ടർക്ക് നൽകുകയും ചെയ്തു. എന്നാൽ, ജില്ലാ കളക്ടറുടെ മുന്നിൽ കത്ത് എത്തിയ ശേഷം കേരള കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്നു സംസ്ഥാന നേതാക്കളായ മോൻസ് ജോസഫും, ജോയി എബ്രഹാമും ചേർന്ന് സജി മഞ്ഞക്കടമ്പന്റെ പേര് പിൻവലിക്കുകയും മറ്റൊരു പേര് നൽകുകയും ചെയ്തു.

ഇതോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പഴയ മാണിഗ്രൂപ്പുകാരെ ക്ഷുഭിതരാക്കുകയാണ് ഇത് ചെയ്തത്. പഴയ മാണി ഗ്രൂപ്പുകാരെ ഒതുക്കുന്ന മോൻസ് ജോസഫിന്റെയും, ജോയി എബ്രഹാമിന്റെയും നിലപാടിൽ കടുത്ത അസംതൃപ്തി തുടരുകയാണ്. രണ്ടു കേരള കോൺഗ്രസുകാർ തമ്മിൽ ഒന്നിക്കുന്നതിനു മുൻപ് മാണി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ചില നേതാക്കൾ ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലുണ്ട്. ഈ നേതാക്കളോടാണ് പഴയ ജോസഫ് വിഭാഗക്കാരുടെ ചിറ്റമ്മ നയം തുടരുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കാര്യങ്ങൾ തങ്ങാണ് തീരുമാനിക്കുന്നത് എന്ന നിലപാടാണ് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫും, ജോയി എബ്രഹാമും സ്വീകരിക്കുന്നതെന്നാണ് ആരോപണം. ജില്ലാ പ്രസിഡന്റിനെ പോലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ നേതാവായി പരിഗണിക്കാതെ സ്വന്തം നിലയിലാണ് ഇരുവരും കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിൽ വൻ പൊട്ടിത്തെറിയ്ക്കാണ് മോൻസ് ജോസഫിന്റെയും, ജോയി എബ്രഹാമിന്റെയും നിലപാടുകൾ എത്തിച്ചേർന്നിരിക്കുന്നത്.

Hot Topics

Related Articles