കോട്ടയത്തെ കോടതി വളപ്പ് കീഴടക്കി ഗുണ്ടകൾ; അലോട്ടിയ്ക്കും വിനീത് സഞ്ജയും കേസുള്ള ദിവസം കോടതിയിലെത്തുന്നത് അൻപതിലേറെ ഗുണ്ടകൾ; വിനീതിന്റെ ഭാര്യയ്ക്ക് അകമ്പടിയായി കത്തിയും വടിവാളുമായി എത്തുന്നത് യുവാക്കളുടെ സംഘം; ഒന്നും ചെയ്യാനാവാതെ നോക്കു കുത്തിയായി പൊലീസ്

ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ഗുണ്ടാ സംഘത്തലവൻമാരായ അലോട്ടിയ്ക്കും, വിനീത് സഞ്ജയനും കേസുള്ള ദിവസം കോട്ടയത്തെ കോടതി വളപ്പ് ഭരിക്കുന്നത് ക്രിമിനൽ സംഘംഗങ്ങൾ. കയ്യിൽ കത്തിയും വടിവാളും ഒളിപ്പിച്ച് വച്ച് എത്തുന്ന ഗുണ്ടകൾ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും പതിവ് കാഴ്ചയാണ്. കോടതി വളപ്പിനുള്ളിൽ ഒന്നും ചെയ്യാനാവാത്തതിനാൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം കണ്ട് നോക്കി നിൽക്കാൻ മാത്രമേ പൊലീസിനും സാധിക്കൂ. ഗുണ്ടാ സംഘത്തലവന്മാരുടെ ഭാര്യമാർ കോടതിയിൽ ക്രിമിനലുകളുടെ അകമ്പടിയിൽ എത്തിച്ചേരുമ്പോൾ ഭയന്ന് മൊഴി മാറ്റുന്നത് സാക്ഷികളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്തെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായുള്ള ജില്ലാ പൊലീസിന്റെ നടപടികളുടെ ഭാഗമായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബ് (അലോട്ടി -27), അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയൻ (33) എന്നിവർ ഒരു വർഷത്തിലേറെയായി കാപ്പ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിൽ തന്നെ കഴിയുകയാണ്. ഇവർ അടക്കം 32 ഗുണ്ടകൾക്കെതിരെയാണ് കാപ്പ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജില്ലാ പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

എന്നാൽ, ഈ പ്രതികൾ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ എത്തുമ്പോഴാണ് പൊലീസിനെ പോലും ഭയപ്പെടുത്തുന്ന കാഴ്ചകൾ കോടതി വളപ്പിൽ കാണുന്നത്. കൊലപാതകവും, വധശ്രമവും ലഹരിക്കച്ചവടവും അടക്കം നിരവധി ക്രിമിനൽക്കേസുകളാണ് ഈ പ്രതികൾക്കെല്ലാം എതിരെയുള്ളത്. ഇവരെല്ലാം കോടതിയിൽ ഹാജരാകുമ്പോൾ, ഇവർക്കെതിരായി സാക്ഷി പറഞ്ഞവരും ഇതേ കോടതി വളപ്പിൽ തന്നെ കാണും. ഇവർക്കൊപ്പം എത്തുന്ന ക്രിമിനലുകളായ അനുചര വൃന്ദം സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് പതിവ് കാഴ്ചയാണ്.

ഷർട്ടിന്റെ കൈമടക്കിനുള്ളിലും, മുതുകിലും കത്തിയും വാളും ഒളിപ്പിച്ച് വച്ച് കോടതി വരാന്തയിൽ വച്ചു തന്നെ സാക്ഷികളെ ഇത് കാട്ടി ഭയപ്പെടുത്തുകയാണ് ക്രിമിനൽ സംഘങ്ങൾ ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊലക്കേസ് അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വിനീത് സഞ്ജയന്റെ ഭാര്യ കോടതിയിൽ എത്തിയത് അൻപതോളം ഗുണ്ടകളുടെ അകമ്പടിയിലായിരുന്നു. ഈ കേസിൽ സാക്ഷികളെ കൂറുമാറ്റിയതിനാൽ തന്നെ വിനീതിനെ കോടതി വിട്ടയക്കുകയും ചെയ്തു. ഇത്തരത്തിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് കോടതി വളപ്പിൽ നടക്കുന്നത്.

കോടതിയിൽ എത്തുന്നവരെ പൊലീസിനു കോടതിയുടെ നിർദേശമില്ലാതെ പിടികൂടാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ക്രിമിനൽ ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ് കർശന നടപടിയെടുക്കണമെന്നാണ് പൊലീസിനോടു നാട്ടുകാരും അഭിഭാഷകരും അടക്കമുള്ളവർ ആവശ്യപ്പെടുന്നത്.

Hot Topics

Related Articles