തെങ്കാശിയില്‍ നിന്നും ഇന്ന് മുതല്‍ പച്ചക്കറി സംഭരിക്കും; മറ്റ് പച്ചക്കറികളുടെ വില നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും കൃഷിവകുപ്പിന് തലവേദനയായി തക്കാളി; വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടല്‍, ഇടനിലക്കാര്‍ക്ക് തിരിച്ചടി

തിരുവനന്തപുരം: തെങ്കാശിയിലെ കര്‍ഷകര്‍ വിളവെടുത്ത പച്ചക്കറികള്‍ ഏഴ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്ന് ബുധനാഴ്ച രാവിലെ ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുക്കും. ഇത് കേരളത്തിലെത്തിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് വില്‍ക്കുകയാണ് ലക്ഷ്യം.ഈ മാസം 20-നാണ് ഇതുസംബന്ധിച്ച് ഹോര്‍ട്ടികോര്‍പ്പും തെങ്കാശിയിലെ കര്‍ഷകപ്രതിനിധികളുടെ സമിതിയും ധാരണയായത്. തമിഴ്നാട് അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാരവിലയനുസരിച്ച് പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സംഘടനകളില്‍നിന്നുമാണ് ഗ്രേഡ് ചെയ്ത പച്ചക്കറികള്‍ സംഭരിക്കുന്നത്.

Advertisements

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകരില്‍ നിന്നും ഗുണനിലവാരമുള്ള പച്ചക്കറികള്‍ വില്പനകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഇതിലൂടെ സര്‍ക്കാരിന് കഴിയും. സംസ്ഥാനത്തെ പച്ചക്കറി വിലക്കയറ്റം തടയാന്‍ നേരത്തെ കൃഷി വകുപ്പ് ഇടപെടല്‍ നടത്തിയിരുന്നു. മറ്റു പച്ചക്കറികളുടെ വില ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും തക്കാളി വില കൃഷിവകുപ്പിന് തലവേദനയായി തുടരുകയാണ്. പൊതു വിപണിയില്‍ 70 രൂപക്ക് മുകളിലാണ് തക്കാളി വില.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പശ്ചാത്തലത്തിലാണ് ആന്ധ്രയിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച 10 ടണ്‍ തക്കാളി കൂടി കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിച്ചിരുന്നത്. ആനയറ മാര്‍ക്കറ്റില്‍ നിന്നും എറണാകുളം വരെയുള്ള ജില്ലകളിലേക്ക് തക്കാളി വിതരണം ചെയ്തു. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകള്‍ വഴി 48 രൂപക്കാണ് ഒരു കിലോ തക്കാളി വില്‍ക്കുന്നത്. ജനുവരി ഒന്ന് വരെ പ്രവര്‍ത്തിക്കുന്ന പുതുവത്സര ചന്തകളിലേക്കും തക്കാളി എത്തിക്കുന്നുണ്ട്.

Hot Topics

Related Articles