മരണശേഷവും ആ ഹൃദയം മിടിക്കും, കണ്ണുകള്‍ ലോകം കാണും; ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി വിനോദ് യാത്രയായി; അവയവദാനം പുതുമയല്ലെങ്കിലും ഒരാളില്‍ നിന്ന് എട്ട് അവയവങ്ങള്‍ ദാനം ചെയ്യുന്നത് ആദ്യം

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ എട്ട് അവയവങ്ങള്‍ ദാനം ചെയ്ത് ചരിത്രമെഴുതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഏഴ് പേര്‍ക്കാണ് വിനോദിന്റെ അവയവങ്ങള്‍ പുതു ജീവിതം നല്‍കുക. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഇന്നലെയാണ് സ്ഥിരീകരിച്ചത്. മുന്‍പും അവയവദാനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒരാളില്‍ നിന്ന് എട്ട് അവയവങ്ങള്‍ ദാനം ചെയ്യുന്നത് ആദ്യമാണ്.

Advertisements

54 കാരനായ വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തന്നെ ഉപയോഗിക്കും. കൈകള്‍ രണ്ടും ( ഷോള്‍ഡര്‍ മുതല്‍) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകള്‍ (കോര്‍ണിയ) (രണ്ടും) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നല്‍കിയത്. കരള്‍ കിംസിലേക്കും കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിനോദിന്റെ മകള്‍ ഗീതു അര്‍ബുദരോഗത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയിലാണ് വിനോദിന് അപകടം സംഭവിക്കുന്നത്. വിനോദിനും ഭാര്യ സുജാതയ്ക്കും രണ്ട് പെണ്‍മക്കളാണ്, ഗീതുവും നീതുവും. അവയവദാനത്തിനു സന്നദ്ധത കാട്ടിയ വിനോദിന്റെ ബന്ധുക്കളെ മന്ത്രി ആന്റണിരാജു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ടെത്തി ആദരവറിയിച്ചു.

കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ വിനോദ് ഡിസംബര്‍ 30നാണ് അപകടത്തില്‍പ്പെടുന്നത്. കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്ക് വച്ചായിരുന്നു അപകടം. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകില്‍ ഇടിക്കുകയായിരുന്നു.

Hot Topics

Related Articles