വിമർശനങ്ങളുടെ മുനയൊടിഞ്ഞു ; ഒറ്റയാൾ പോരാട്ടത്തിൽ വിരാട് കോഹ്‌ലി ; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

കേപ്ടൗൺ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച . ആദ്യ ദിനത്തിൽ ഇന്ത്യ 223 ന് എല്ലാവരും പുറത്തായി. 79 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും , 43 റൺസ് നേടിയ പുജാരയും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

Advertisements

മറ്റാർക്കും ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കുവാനായില്ല. ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത കോഹ്ലി വളരെ ശ്രദ്ധയോടെയാണ് ബാറ്റ് ചെയ്തത്. 201 ബൗളുകൾ നേരിട്ടാണ് കോഹ്ലി 79 റൺസ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ നാലും , ജാൻസൺ മൂന്നും വിക്കറ്റ് വീഴ്ത്തി. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയിൽ പരമ്പര നേട്ടം എന്ന ചരിത്ര നിമിഷത്തെ കൈപ്പിടിയിലൊതുക്കാനുള്ള ഇന്ത്യയുടെ അവസരം കൂടിയാണ് കേപ് ടൗൺ ടെസ്റ്റ് .

Hot Topics

Related Articles