പൊട്ടിക്കരഞ്ഞ് കളം വിട്ട് ക്രിസ്ത്യാനോ ! മൂന്ന് റെഡ് കാർഡുകൾ ഉയർന്ന മത്സരത്തിൽ റൊണാൾഡോയ്ക്കും സംഘത്തിനും തോൽവി 

സൗദി : സൗദിയിലെ ജിദ്ദയില്‍ നടന്ന കിങ്സ് കപ്പില്‍ അല്‍നസ്റിനെ തകര്‍ത്ത് അല്‍ഹിലാലിന് കിരീടം. നിശ്ചിതസമയവും എക്സ്‍ട്രാ ടൈമും പെനാല്‍റ്റിയും കടന്ന മത്സരം സഡൻ ഡെത്തിലാണ് അവസാനിച്ചത്. ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ബൈസിക്കിള്‍ കിക്ക് പിറന്ന മത്സരത്തില്‍ മൂന്ന് റെഡ് കാർഡുകളാണ് ഉയർന്നത്. മത്സരത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞാണ് ക്രിസ്റ്റ്യാനോ കളംവിട്ടത്.

Advertisements

സൗദി പ്രോലീഗിലെ തകർപ്പൻ ടീമുകളുടെ ക്ലാസിക് പോരാട്ടത്തിനാണ് ജിദ്ദ സാക്ഷ്യംവഹിച്ചത്. പരിക്കുള്ള ഇത്തവണയും നെയ്മർ കരക്കിരുന്ന മത്സരം. അല്‍ നസ്റിനെ നയിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ അലക്സാണ്ടർ മെട്രോവിച്ചിന്റെ ഗോളോടെ ഹിലാലിന് ലീഡ്. രണ്ടാം പകുതിയുടെ തുടക്കം. 56-ാം മിനുട്ടില്‍ അല്‍ നസ്ർ ഗോള്‍കീപ്പർ ഒസ്പിനക്ക് ചുവപ്പ് കാർഡ്. നസ്ർ 10 പേരായി ചുരുങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്നങ്ങോട്ട് അല്‍ നസ്ർ അവസരങ്ങള്‍ പലതും നഷ്ടമാക്കി. ലോകോത്തര ബൈസിക്കിള്‍ കിക്കെടുത്ത ക്രിസ്റ്റ്യാനോടെയുടെ കിക്കും പോസ്റ്റില്‍ തട്ടി മടങ്ങി. 87-ാം മിനുട്ടില്‍ അല്‍ ഹിലാല്‍ താരം അല്‍ ബുലൈഹിക്ക് ചുവപ്പ് കാർഡ്. ഇത് കളിയുടെ ഗതിമാറ്റി. 88-ാം മിനുട്ടില്‍ അയ്മനിലൂടെ അല്‍ നസറിന് സമനില ഗോള്‍. തൊട്ടടുത്ത മിനുട്ടില്‍ അല്‍ ഹിലാലിന്റെ കലിഡൗ കൗലിബാലിക്കും ചുവപ്പ് കാർഡ്. ഇതോടെ അല്‍ ഹിലാല്‍ ഒന്‍പത് പേരായി ചുരുങ്ങി. അല്‍ നസ്റില്‍ പത്തുപേരും.

എക്സ്‍ട്രാ ടൈമിലും സമനില തുടർന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. പെനാല്‍റ്റിയിലും ഇരുകൂട്ടരും സമനില തുടർന്നു. ഇതോടെ മത്സരം സഡൻ ഡെത്തിലേക്ക്. അബ്ദുല്‍ ഹമദ് എടുത്ത അല്‍ ഹിലാലിന്റെ ആറാം കിക്ക് അബ്ദുല്ല തടഞ്ഞു. അടുത്ത കിക്ക് ലക്ഷ്യത്തില്‍ എത്തിയാല്‍ അല്‍ നസ്റിന് കിരീടം. അലി അല്‍ ഹസനാണ് കിക്ക് എടുത്തത്. ബോണോ ആ കിക്ക് സേവ് ചെയ്തു. അല്‍ നസ്റിന്റെ അടുത്ത കിക്കും ബോണോ സേവ് ചെയ്തോടെ കിങ്സ് കപ്പില്‍ അല്‍ ഹിലാലിന്‍റെ മുത്തം.മത്സരത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയ കലാശപ്പോരിലും കിരീടം നേടിയത് അല്‍ ഹിലാലായിരുന്നു.

Hot Topics

Related Articles