വെറുപ്പിന്റെ അങ്ങാടിയിൽ ജനം സ്നേഹത്തിന്റെ കട തുറന്നു; ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പാളയം ഇമാം

തിരുവനന്തപുരം: ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി. ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രം വിലപ്പോകില്ല എന്ന സന്ദേശം പൊതുതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നല്‍കി. മതേതര മുന്നണി മുന്നേറ്റം നടത്തിയത് ആശ്വാസം. അധികാരത്തിലെത്താൻ മതേതര ശക്തികള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് പാളയം ഇമാം വലിയ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. വിദ്വേഷ പ്രചാരണത്തിന് രാജ്യത്ത് യാതൊരു സ്ഥാനവും ഇല്ലെന്ന് തെരഞ്ഞെടുപ്പിലൂടെ ജനം പ്രഖ്യാപിച്ചു. കൊടും വർഗീയത നിറഞ്ഞ വാക്കുകള്‍ അധികാരികള്‍ പറഞ്ഞു. വെറുപ്പിന്‍റെ അങ്ങാടിയില്‍ സ്നേഹത്തിൻറെ കട തുറക്കുകയാണ് ജനങ്ങള്‍ ചെയ്തത്.

Advertisements

ബാബറി മസ്ജിദ് പൊളിച്ച്‌ ക്ഷേത്രം പണിഞ്ഞത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വർഗീയത ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാവില്ല എന്നുള്ളതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് പാളയം ഇമാം പറഞ്ഞു. ചരിത്രത്തെ കാവിവല്‍ക്കരിക്കുന്നതില്‍ നിന്നും എൻസിഇആർടി പിന്മാറണം. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാല്‍ ഇന്നല്ലെങ്കില്‍ നാളത്തെ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യും. മാസങ്ങള്‍ നീണ്ട കലാപം നടന്നിട്ടും മണിപ്പൂരിലെത്തി സമാധാനം സ്ഥാപിക്കാൻ അധികാരികള്‍ക്ക് കഴിഞ്ഞില്ലെന്നും പാളയം ഇമാം വിമർശിച്ചു. ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്രം മുന്നോട്ടുവന്നില്ലെങ്കില്‍ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. ഓരോ സമുദായവും എന്ത് നേടി എന്നത്തിന്റെ കണക്ക് പുറത്ത് വിടണം. അതാണ് തെറ്റായ പ്രചാരണത്തിന് തടയിടാൻ നല്ലതെന്നും അദ്ദേഹം പറഞ്ഞു

Hot Topics

Related Articles