ബംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസെടുത്ത് പൊലീസ്

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച്‌ രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിന് ആണ് കേസ്. കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള ബെംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെ ആണ് പൊലിസ് കേസെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച്‌ പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളുരുവില്‍ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് അടച്ചിരുന്നില്ലെന്ന് സെന്‍ട്രല്‍ ഡിസിപി പറഞ്ഞു.

Advertisements

എം ജി റോഛിലുള്ള ബെംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് തൊട്ടരികിലാണ് വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍. ബെംഗളൂരുവിന് പുറമെ ഡല്‍ഹി, മുംബൈ, പൂനെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും വണ്‍ 8 കമ്മ്യൂണ്‍ ശ്രംഖലകളുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ രത്നം കോംപ്ലെക്സിന്‍റെ ആറാം നിലയില്‍ വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് പ്രവര്‍ത്തനം തുടങ്ങിയത്. വിരാട് കോലിയുടെ പബ്ബിന് പുറമെ നഗരത്തിലെ മറ്റ് 4 പബ്ബുകള്‍ക്കെതിരെ കൂടി അനുവദിച്ച സമയം കഴിഞ്ഞും പ്രവര്‍ത്തിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വണ്‍ 8 കമ്മ്യൂണിന്‍റെ മുംബൈിലുള്ള പബ്ബില്‍ വേഷ്ടി ധരിച്ചെത്തിയതിന്‍റെ പേരില്‍ തമിഴ്നാട് സ്വദേശിക്ക് പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു. ടി20 ലോകകപ്പില്‍ കിരീടം നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ കോലി കുടുംബസമേതം ലണ്ടനിലാണിപ്പോള്‍.

Hot Topics

Related Articles