600ഓളം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു; 1555 വീടുകൾ വാസയോഗ്യമല്ലാതായി; ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ 1555 വീടുകള്‍ വാസയോഗ്യമല്ലാതായെന്നും 600ഓളം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം, ദേശീയ പാതാ അതോറിറ്റി തുടങ്ങിയവരെ ഹൈക്കോടതി കക്ഷി ചേർത്തു. ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Advertisements

വയനാട്ടിലെ മണ്ണിടിച്ചില്‍ പ്രശ്നസാധ്യതയുള്ള എല്ലാ സ്ഥലത്തെയും വിഷയം പരിഗണനയിലുണ്ടാകുമെന്ന് കോടതി പറഞ്ഞു. ഉരുള്‍പൊട്ടല്‍ -,മണ്ണിടിച്ചില്‍ എന്നിവയില്‍ പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്നതില്‍ മറുപടിയ്ക്കായി സർക്കാർ സാവകാശം തേടി. അതേസമയം, മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ കാണാതായവർക്കുള്ള ഇന്നത്തെ തെരച്ചില്‍ പുരോഗമിക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, എന്നിവിടങ്ങളില്‍ സന്നദ്ധ പ്രവർത്തകർ, ഫയർഫോഴ്സ് എന്നിവരാണ് ഉള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാലിയാറിലും തെരച്ചില്‍ ഉണ്ട്. ഉരുള്‍പൊട്ടിയതിനു പിന്നാലെ തുടങ്ങിയ തെരച്ചില്‍ ഇന്നത്തോടെ 18 ദിവസം പൂർത്തിയാക്കും. തെരച്ചില്‍ അവസാനിപ്പിക്കുന്നതില്‍ ഇന്നത്തെ മന്ത്രിസഭ ഉപസമിതി ധാരണയില്‍ എത്തും. ബാങ്ക് രേഖകള്‍ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഡിഎന്‍എ സാമ്ബിളുകളുടെ ഫലം പൊലീസിന് കിട്ടിത്തുടങ്ങി. ബന്ധുക്കളുടെ സാമ്ബിളുമായുള്ള ഒത്തുനോക്കല്‍ അവസാന ഘട്ടത്തിലാണ്.

Hot Topics

Related Articles