കൽപ്പറ്റ : വയനാട്ടിലെ പുനരധിവാസം പാളിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ നിന്ന് സ്ഥലം വിട്ടു. വയനാട്ടില്‍ ഉള്ളത് മന്ത്രി കേളു മാത്രമാണ്. താല്‍ക്കാലിക പുനരധിവാസം പോലും നടപ്പായില്ല. പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിശദമായ മെമ്മോറാണ്ടം നല്‍കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Advertisements
ഇപ്പോഴുമുള്ളത് താല്‍ക്കാലിക നിവേദനം മാത്രമാണ്. മന്ത്രിസഭാ ഉപസമിതി തികഞ്ഞ പരാജയമാണ്. ഫോട്ടോഷൂട്ടില്‍ മാത്രമായിരുന്നു താല്‍പര്യം. ദുരന്തം പ്രതിരോധിക്കാനുള്ള 600 കോടി ഇപ്പോഴും സംസ്ഥാന സർക്കാരിൻറെ കയ്യിലുണ്ട്. കേരളം നാഥനില്ല കളരിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.