പെണ്ണായി പിറന്നതിന്റെ പേരിൽ അരുംകൊല; വെല്ലൂരിൽ 9 ദിവസം പ്രായമുള്ള കുഞ്ഞിനെ വിഷം നൽകി കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട് വെല്ലൂരില്‍ 9 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ അച്ഛനമ്മമാർ അറസ്റ്റില്‍. പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊല ചെയ്തതെന്ന് ഇരുവരും വെളിപ്പെടുത്തി. വെല്ലൂർ യെരിയൂരിലെ കർഷക ദമ്പതിമാരായ ജീവയും ഡയാനയുമാണ് 9 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ജീവനെടുത്തത്.

Advertisements

ഇവര്‍ക്ക് ആദ്യം ജനിച്ചത് പെണ്‍കുട്ടിയാണ്. രണ്ടാമത്തേത് ആണ്‍കുട്ടിയാകണമെന്നാണ് ആഗ്രഹിച്ചതെന്നാണ് ഇവരുടെ മൊഴി. എന്നാല്‍, രണ്ടാമതായി ജനിച്ചത് പെണ്‍കുഞ്ഞായപ്പോള്‍ ബാധ്യതയാകുമെന്ന് വിലയിരുത്തി വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. പപ്പായ മരത്തിന്‍റെ പാല്‍ നല്‍കിയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു. കുട്ടിയുടെ വായില്‍ നിന്ന് ചോര വന്നുവെന്നും അബോധാവസ്ഥയിലായി പിന്നാലെ മരിച്ചെന്നുമാണ് ഡയാന അവരുടെ അച്ഛനോട് പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംശയം തോന്നിയ ഡയാനയുടെ അച്ഛൻ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ മുങ്ങിയ ഡയാനയും ഭര്‍ത്താവും പഞ്ചായത്ത് സെക്രട്ടറിയെ രഹസ്യമായി കണ്ട് സഹായം തേടി. പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പ്രതികള്‍ വലയിലായത്. മറവുചെയ്തിരുന്ന മൃതദേഹേം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. മൂത്തമകളെ സര്‍ക്കാർ സംരക്ഷണയിലേക്ക് മാറ്റി. ഗ്രാമത്തില്‍ അടുത്തിടെ പല പെണ്‍കുഞ്ഞുങ്ങളും മരിച്ചിട്ടുണ്ട്. എല്ലാത്തിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടികള്‍ ബാധ്യതയാണെന്ന് കരുതുന്നവർ ഉണ്ടെങ്കില്‍ സർക്കാരിന് കൈമാറണമെന്നന് ജില്ലാ കളക്ടർ അറിയിച്ചു.

Hot Topics

Related Articles