ടിക്കറ്റ് എടുത്തിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടു; മൂന്നാർ എക്കോ പോയിന്റിൽ വിനോദസഞ്ചാരികളെ മർദ്ദിച്ച് ഹൈഡൽ ടൂറിസം ജീവനക്കാർ

ഇടുക്കി: മൂന്നാർ എക്കോ പോയിന്റില്‍ വിനോദ സഞ്ചാരികള്‍ക്ക് ജീവനക്കാരുടെ മർദ്ദനം. കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡല്‍ ടൂറിസം കരാർ ജീവനക്കാർ മർദിച്ചത്. ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കയ്യാങ്കളി. ഇന്നലെ രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘം കൊല്ലത്തു നിന്ന് മൂന്നാറിലെത്തിയത്. ഉച്ചയ്ക്ക് ശേഷം ബോട്ടിങിനായി ഇവർ എക്കോ പോയന്റിലെത്തി.

Advertisements

ഇവിടെ പ്രവേശിക്കാൻ ഒരാള്‍ക്ക് പത്ത് രൂപ വീതം നല്‍കി ഇനത്തില്‍ പാസ് എടുക്കണമന്ന് ഹൈഡല്‍ ടൂറിസത്തിലെ കരാർ ജീവനക്കാർ ആവശ്യപ്പെട്ടു. ബോട്ടില്‍ കയറാത്തവർ മാത്രം പാസ്സെടുത്താല്‍ പോരെയെന്ന തർക്കമാണ് പ്രകോപനത്തിന് വഴിവച്ചത്. കരാർ ജീവനക്കാരനും ഗൈഡുകളും ചേർന്ന് അസഭ്യവർഷവുമായി പാഞ്ഞെടുത്തെന്നാണ് പരാതി. തുടർന്ന് സംഘത്തിലുണ്ടായിരുന്ന നജീമ എന്ന വയോധികയെ താഴേക്ക് തള്ളിയിച്ച്‌ ചവിട്ടി പരിക്കേല്‍പ്പിച്ചു. ഒരു കുഞ്ഞിന് ഉള്‍പ്പെടെ ആറുപേർക്ക് പരിക്കേറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിക്രമം കാണിച്ചവർ തടഞ്ഞുവെച്ച വിനോദ സഞ്ചാരികളെ മൂന്നാർ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. നട്ടെല്ലിന് പരിക്കേറ്റ നജ്മ , ഇടത് കൈയ്യുടെ എല്ല് പൊട്ടിയ അജ്മി, ഡോ അഫ്സല്‍, അൻസാഫ് , അൻസാഫിന്റെ ഭാര്യ ഷെഹന, അൻസില്‍ എന്നിവർ മൂന്നാർ ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റെന്ന പരാതിയില്‍ ഹൈഡല്‍ ടൂറിസം ജീവനക്കാരും ചികിത്സ തേടി. ഇരുകൂട്ടരുടെയും മൊഴിയെടുത്ത മൂന്നാർ പോലീസ് കേസ്സെടുത്തു. ഹൈഡല്‍ ടൂറിസം ജീവനക്കാരുടെ അനാവശ്യ പണപ്പിരിവിനെതിരെ നേരത്തെയും നിരവധി പരാതി ഉയർന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.

Hot Topics

Related Articles