ഏഴാം മാസത്തിൽ ജനിച്ച കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; ദമ്പതികലും മകനും അറസ്റ്റിൽ

കല്പറ്റ : വയനാട്ടിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ദമ്ബതികളും മകനും അറസ്റ്റിൽ. പ്രതികളായ മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവരാണ് അറസ്റ്റിലായത്. റോഷന്റെ ഭാര്യ പാർവതിയാണ് സംഭവത്തിൽ പരാതി നൽകിയത്. നവജാത ശിശുവിനെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തിയൈന്നാണ് നേപ്പാൾ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയത്.

Advertisements

ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്ന് നൽകിയെന്ന് പാർവതി പരാതിയിൽ പറയുന്നു. എന്നാൽ ഏഴാം മാസത്തിൽ പാർവതി ആൺകുട്ടിയെ പ്രസവിച്ചു. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭർത്താവും മകനുമാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം മൃതദേഹം എവിടെ ഉപേക്ഷിച്ചെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മേയിലാണ് സംഭവമെന്നും യുവതി പരാതിയിൽ പറയുന്നു.

Hot Topics

Related Articles