പ്രകാശ് പ്രതിയായ ലഹരി കേസ്; ആൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ

കൊച്ചി : ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടില്‍ പേര് വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രയാഗ മാർട്ടില്‍. കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഹ..ഹാ.ഹി..ഹു! എന്ന് പ്രയാഗ മാർട്ടിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടത്. അതേ സമയം ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ഉടൻ ചോദ്യംചെയ്യും. ഇരുവർക്കും സ്റ്റേഷനില്‍ എത്താൻ മരട് പൊലീസ് നിർദേശം നല്‍കി.

Advertisements

താരങ്ങള്‍ ഓം പ്രകാശിന്റെ മുറിയിലെത്തിയത് ലഹരി ഉപയോഗിക്കാൻ തന്നെയാണെന്ന സംശയത്തിലാണ് പൊലീസ്. നടന്നത് ലഹരി പാർടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. സിനിമാ താരങ്ങള്‍ക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടില്‍ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.

Hot Topics

Related Articles