ബംഗ്ലാദേശ് വീണ്ടും തോൽവിയിലേയ്ക്ക്; ഇന്ത്യയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയോടും തോൽവിയിലേയ്ക്ക് ; ആദ്യ ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ പൊരുതുന്നു

ധാക്ക: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 202 റൺസ് ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ടാം ദിനം കളി നിർത്തുമ്‌ബോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ് ആതിഥേയർ. 38 റൺസുമായി ഓപ്പണർ മഹ്മദുൾ ഹസൻ ജോയ്, 31 റൺസുമായി മുഷ്ഫിഖ്വർ റഹീം എന്നിവരാണ് ക്രീസിലുള്ളത്. ഷദ്മാൻ ഇസ്ലാം (1), മൊമിനുൾ ഹഖ് (0), ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്റോ (23) എന്നിവരാണ് പുറത്തായത്.

Advertisements

നേരത്തെ 140ന് ആറ് എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 308 റൺസിന് എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കൈൽ വെറൈൻ (114), അർദ്ധ സെഞ്ച്വറി നേടിയ വിയാൻ മൾഡർ (54) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 119 റൺസ് നേടിയിരുന്നു. ഒമ്ബതാം വിക്കറ്റിൽ ഡെയ്ൻ പീറ്റുമൊത്ത് 66 റൺസിന്റെ കൂട്ടുകെട്ടിലും വെറൈൻ പങ്കാളിയായി. 32 റൺസാണ് പീറ്റ് നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ആദ്യ ഇന്നിംഗ്സിൽ വെറും 106 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായിരുന്നു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ വിയാൻ മൾഡർ, കാഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവരാണ് ബംഗ്ലാദേശിനെ ഒന്നാം ഇന്നിംഗ്സിൽ എറിഞ്ഞിട്ടത്. ഡെയ്ൻ പീറ്റിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്ബര നഷ്ടപ്പെടുത്തിയ ബംഗ്ലാദേശിന് നാട്ടിൽ നടക്കുന്ന പരമ്ബരയിൽ ജയിക്കേണ്ടത് ആത്മവിശ്വാസം വീണ്ടെടുക്കാൻ അനിവാര്യമാണ്.

Hot Topics

Related Articles