ഇംഗ്ലണ്ട് പാക്കിസ്ഥാൻ ടെസ്റ്റ്: വിധി നിർണ്ണയിക്കുന്ന ടെസ്റ്റിൽ ആദ്യ ദിനം വീണത് 13 വിക്കറ്റ്; പരമ്പര ജേതാക്കളെ നിർണ്ണയിക്കുന്ന മത്സരത്തിൽ ബൗളർമാർ കളം വാഴുന്നു

റാവൽപിണ്ടി: ഇംഗ്ലണ്ട് – പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ജേതാക്കളെ നിർണയിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം വീണത് 13 വിക്കറ്റുകൾ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 267 റൺസിന് ഓൾഔട്ട് ആയപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലാണ് പാകിസ്ഥാൻ. ആറ് വിക്കറ്റുകൾ വീഴ്ത്തിയ ഓഫ് സ്പിന്നർ സാജിദ് ഖാൻ, മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ നോമാൻ അലി എന്നിവരാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഒന്നാം ദിനം വീണ 13ൽ ഒന്നൊഴികെ എല്ലാ വിക്കറ്റുകളും സ്വന്തമാക്കിയത് സ്പിന്നർമാരാണ്.

Advertisements

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് നല്ല തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. സാക് ക്രൗളി (29), ബെൻ ഡക്കറ്റ് (52) സഖ്യം ഒന്നാം വിക്കറ്റിൽ 56 റൺസ് നേടിയിരുന്നു. ഇരുവരേയും പുറത്താക്കി ഇടംകയ്യൻ സ്പിന്നർ നോമാൻ അലിയാണ് പാകിസ്ഥാന് ബ്രേക് ത്രൂ സമ്മാനിച്ചത്. പിന്നീട് ഒലി പോപ്പ് (3), ജോ റൂട്ട് (5), ഹാരി ബ്രൂക് (5), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (12) എന്നിവർ വന്നത് പോലെ മടങ്ങിയപ്പോൾ ഇംഗ്ലണ്ട് 118ന് ആറ് എന്ന നിലയിൽ തകർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്ത് (89), ഗസ് അറ്റ്കിൻസൺ (39) സഖ്യം നേടിയ 107 റൺസിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. റേഹാൻ അഹമ്മദ് (9) റൺസ് നേടി പുറത്തായപ്പോൾ ജാക് ലീച്ച് (16) റൺസ് നേടി. ഷൊയ്ബ് ബഷീർ ഒരു റൺ നേടി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്റെ തുടക്കവും മോശമായിരുന്നു. ഓപ്പണർമാരായ അബ്ദുള്ള ഷഫീഖ് (14), സയീം അയൂബ് (19) കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിനേട്ടക്കാരൻ കമ്രാൻ ഗുലാം (3) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.

ഒന്നാം ദിനം കളി നിർത്തുമ്‌ബോൾ ക്യാപ്റ്റൻ ഷാൻ മസൂദ് (16), സൗദ് ഷക്കീൽ (16) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിന് വേണ്ടി ഷൊയ്ബ് ബഷീർ, ജാക് ലീച്ച്, ഗസ് അറ്റ്കിൻസൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുൾട്ടാനിൽ നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചിരുന്നു.

Hot Topics

Related Articles