ജപ്തി നടപടി; നാലംഗ കുടുംബവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ ഇന്ന് ചർച്ച നടത്തും

കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ ജപ്തി നടപടി നേരിട്ട നാലംഗ കുടുംബവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ ഇന്ന് ചർച്ച നടത്തും. വീട്ടുടമ അജയനുമായും കുടുംബവുമായും സംസാരിച്ച്‌ പ്രശ്നപരിഹാരത്തിനാണ് ശ്രമം. പരമാവധി കുറഞ്ഞ തുകയില്‍ ഒറ്റത്തവണ തീർപ്പാക്കലിന് നടപടി ഉറപ്പാക്കാനാണ് ശ്രമമെന്ന് മന്ത്രി പി.രാജീവിന്റെ ഓഫീസ് അറിയിച്ചു.

Advertisements

സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇടപെട്ടതോടെയാണ് ഒറ്റത്തവണ തീർപ്പാക്കലില്‍ വായ്പ തുക കുറച്ച്‌ 3 മാസത്തിനുള്ളില്‍ കുടിശ്ശിക തീർക്കാനുള്ള സമവായചർച്ച തുടങ്ങിയത്. കൊവിഡില്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അജയന് വീട് വയ്ക്കാനെടുത്ത വായ്പയാണ് കുടിശ്ശികയായത്.

Hot Topics

Related Articles