കണ്ണൂരിലെ ബോംബേറില്‍ വഴിത്തിരിവ്; കൊല്ലപ്പെട്ടത് ബോംബുമായി വന്നയാള്‍; ആദ്യം എറിഞ്ഞ നാടന്‍ ബോംബ് പൊട്ടിയില്ല; രണ്ടാമത്തെ ബോംബ് സംഘാംഗത്തിന്റെ തലയില്‍ക്കൊണ്ട് പൊട്ടിയെന്ന് നിഗമനം

കണ്ണൂര്‍: തോട്ടടിയില്‍ ബോംബേറില്‍ വഴിത്തിരിവ്. ബോംബുമായി വന്ന സംഘത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26) എന്നാണ് നിഗമനം. ആദ്യം എറിഞ്ഞ ബോംബ് നാടന്‍ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്ന് രണ്ടാമത്തെ ബോംബ് എടുത്തപ്പോള്‍ ഇയാളുടെ തലയില്‍ കൊണ്ട് പൊട്ടി എന്നാണ് പൊലീസ് സംശയിക്കുന്നത്. തലയോട്ടി ചിതറിയ നിലയിലായിരുന്നു.

Advertisements

സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. ബോംബുമായി അക്രമിക്കാന്‍ വന്ന സംഘത്തില്‍പ്പെട്ട യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. ശനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌ഫോടനത്തില്‍ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്. സംഭവ സംഥലത്ത് കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍മുണ്ടായി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

Hot Topics

Related Articles