പാലായിൽ ഗർഭിണിയെ ചവിട്ടി വീഴ്ത്തിയ സംഭവം; മൂന്നു പ്രതികൾ പാലാ പൊലീസിന്റെ പിടിയിലായി; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലായിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

പാലാ: ഞൊണ്ടിമാക്കൽ കവലയിൽ വിദ്യാർത്ഥിനിയും ഗർഭിണിയുമായ യുവതിയെ
ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ
പിടിയിൽ . പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരാണ് പിടിയായത്. വർക്ഷോപ്പ് ഉടമയും കൂട്ടാളികളുമാണ് പിടിയിലായവർ.

Advertisements

പാലാ ഞൊണ്ടിമാക്കൽ കവലയിൽ മാരുതി വർക്ക് ഷോപ്പ് നടത്തുന്നയാൾ വിദ്യാർത്ഥിയും ഗർഭിണിയുമായ യുവതിയും ഭർത്താവും നടന്നു പോകുമ്പോൾ വർക്ക്‌ഷോപ്പിൽ നിന്ന് കമന്റടിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. യുവതിയെ കമൻറടിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെ വർക് ഷോപ് ഉടമയും കൂട്ടാളികളും അടിച്ചു വീഴ്ത്തുകയും യുവതിയെ ബുട്ട് ഇട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു. പൊലിസിനെ
വിളിക്കാൻ തുടങ്ങിയ ദമ്പതികളെ വണ്ടിയിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പോലീസ് വരുന്നതിന് തൊട്ടു മുൻപ് പ്രതികൾ അവിടുന്ന് വാഹനത്തിൽ കടന്നു കളഞ്ഞു.

Hot Topics

Related Articles