എല്ലാം പറഞ്ഞ് പരിഹരിക്കാമെന്ന് പറഞ്ഞ് ഹോട്ടല്‍ റൂമില്‍ വിളിച്ചുവരുത്തി; താലി കെട്ടുന്ന ചിത്രം വാട്‌സ് ആപ് സ്റ്റാറ്റസാക്കിയത് പകയ്ക്ക് ഇടയാക്കി; പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കി

തിരുവനന്തപുരം: നഗരമധ്യത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയത് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ പേരില്‍. കാട്ടാക്കട വീരണകാവ് ചാനല്‍കര മുരുക്കറ വീട്ടില്‍ എസ്.ഗായത്രിയെ(24) ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗായത്രിക്കൊപ്പമുണ്ടായിരുന്ന കൊല്ലം പരവൂര്‍ കോട്ടപ്പുറം ചെമ്പാന്‍തൊടി ജെ.പ്രവീണിനെ (34) മണിക്കൂറുകള്‍ക്കു ശേഷം കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Advertisements

ഇരുവരും നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ജ്വല്ലറിയില്‍ ഡ്രൈവറായ പ്രവീണ്‍ റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയുമായി അടുപ്പത്തിലായി. ഈ ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിലെത്തി ബഹളമുണ്ടാക്കി. അതോടെ ഗായത്രി ജോലി രാജിവച്ചു പോയെങ്കിലും ബന്ധം തുടര്‍ന്നു. ഇതിനിടെ, പ്രവീണ്‍ താലി കെട്ടുന്നതായുള്ള ദൃശ്യങ്ങള്‍ ഗായത്രി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹം കഴിക്കണമെന്ന ഗായത്രിയുടെ നിര്‍ബന്ധവും ഇരുവരും തമ്മില്‍ വഴക്കിനിടയാക്കി. ഇത് പകയായി വളര്‍ന്നു. പിന്നീട് ഗായത്രിയെ സമാധാനിപ്പിച്ചു നിര്‍ത്താനായി ഹോട്ടലിലേക്ക് വിളിപ്പിച്ചു. തര്‍ക്കം രൂക്ഷമായപ്പോള്‍ ചുരിദാര്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി- പൊലീസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ടു മുറി പൂട്ടി സ്ഥലംവിട്ട ഇയാള്‍, ഒരു സ്ത്രീ മുറിയില്‍ മരിച്ചു കിടക്കുന്നുണ്ടെന്ന് അര്‍ധരാത്രിക്കു ശേഷം ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണു പൊലീസ് എത്തി മുറി കുത്തിത്തുറന്നതും കൊലപാതകം പുറത്തറിയുന്നതും.

Hot Topics

Related Articles