നാല്പത്തിയാറ് വയസുള്ള മുത്തശ്ശി ജീവിച്ചത് ഇരുപത്തിനാലുകാരനായ കാമുകനൊപ്പം; ഗള്‍ഫില്‍ ജോലി ചെയ്യുന്ന മരുമകള്‍ പിഞ്ചു കുഞ്ഞുങ്ങളെ ഏല്‍പ്പിച്ചത് അമ്മായിയമ്മ സംരക്ഷിക്കുമെന്ന വിശ്വാസത്തില്‍; ഒന്നരവയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എറണാകുളം: കലൂരില്‍ ഒന്നരവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വച്ച് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നരവയസുകാരി നോറ മരിയയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മൂമ്മ ബെറ്റ്‌സിയുടെ കാമുകനായ ഇരുപത്തിനാലുകാരനാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

ബിനോയ് ഡിക്രൂസ് കൊച്ചി പള്ളുരുത്തി സ്വദേശിയാണ്. ഇയാളുടെ കാമുകിയായ ബെറ്റ്‌സി(46) മകന്റെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഈ സ്ത്രീ അങ്കമാലി സ്വദേശിയാണ്. ഇവരുടെ മകന്‍ സജീവ് ടൈല്‍സ് ജോലിക്കാരനാണ്. ഇയാള്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി വിശ്രമത്തിലാണ്. കുഞ്ഞുങ്ങളുടെ അമ്മ ഗള്‍ഫിലായതിനാല്‍ ഇവരെ നോക്കിയിരുന്നത് മുത്തശ്ശിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലൂരിലെ ഹോട്ടല്‍ മുറിയില്‍ ഫാമിലിയായി എത്തിയാണ് ഇവര്‍ മുറിയെടുത്തത്. ഭാര്യാ- ഭര്‍ത്താക്കന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുറി എടുത്തത്. ഒന്നര വയസുകാരിക്ക് പുറമേ നാല് വയസുള്ള ആണ്‍കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇത് ഒന്നരവയസുകാരിയുടെ സഹോദരനാണ്. ഹോട്ടല്‍ മുറിയില്‍ വച്ച് മുത്തശ്ശിയും കാമുകനും തമ്മില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നരവയസുകാരിയുടെ പിതൃത്വത്തെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. ഇതില്‍ രോക്ഷാകുലനായ ജോണ്‍ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് ബോധരഹിതയായി.

എട്ടാം തീയതി പുലര്‍ച്ചെ കുഞ്ഞിന് വയ്യെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിര്‍ത്താതെ ഛര്‍ദ്ദിച്ചെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞു. എന്നാല്‍, പിറ്റേദിവസം കുട്ടി മരിച്ചു.
സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

Hot Topics

Related Articles