മിന്നിത്തിളങ്ങി മെസി : ലോക ക്ലബ് ലോകകപ്പിൽ മിന്നും ജയവുമായി ഇൻ്റർ മിയാമി

സൗദി : ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ എഫ്‌സി പോർട്ടോക്കെതിരെ 2-1 ന്റെ അവിസ്മരണീയമായ തിരിച്ചുവരവ് വിജയത്തിലേക്ക് ഇന്റർ മിയാമിയെ നയിച്ച്‌ ലയണല്‍ മെസ്സി.അറ്റ്ലാന്റയിലെ ഭാഗികമായി നിറഞ്ഞ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 54-ാം മിനിറ്റില്‍ മെസ്സി തന്റെ ട്രേഡ്മാർക്ക് ഫ്രീ-കിക്കിലൂടെ പോർച്ചുഗീസ് വമ്ബൻമാരെ ഞെട്ടിച്ചു. എട്ടാം മിനിറ്റില്‍ സാമു അഗെഹോവ നേടിയ വിവാദപരമായ പെനാല്‍റ്റി ഗോളിലൂടെ പോർട്ടോ മുന്നിലെത്തി. ജോവോ മാരിയോയെ നോഹ അലൻ ചെറുതായി സ്പർശിച്ചതിന് വി.എ.ആർ. വഴി ലഭിച്ച പെനാല്‍റ്റിയായിരുന്നു പോർട്ടോയുടെ ഗോളിന് വഴിവെച്ചത്.

Advertisements

പോർച്ചുഗീസ് ടീം ആദ്യ പകുതിയില്‍ കളിയില്‍ ആധിപത്യം പുലർത്തി. അലൻ വരേലയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി ഗോള്‍കീപ്പർ ഓസ്കാർ ഉസ്താരിയില്‍ തട്ടി മടങ്ങിയതടക്കം ലീഡ് വർദ്ധിപ്പിക്കാൻ അവർക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു.
രണ്ടാം പകുതിയില്‍ ഇന്റർ മിയാമി ശക്തമായി തിരിച്ചെത്തി. രണ്ടാം പകുതി തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കകം മാഴ്സലോ വെയ്ഗാൻഡിന്റെ കട്ട്-ബാക്കില്‍ നിന്ന് വെനസ്വേലൻ മിഡ്ഫീല്‍ഡർ ടെലാസ്കോ സെഗോവ പന്ത് വലയിലേക്ക് അടിച്ച്‌ 1-1 സമനിലയാക്കി. തൊട്ടുപിന്നാലെ, ബോക്സിന് തൊട്ടുപുറത്ത് മെസ്സിക്ക് ഫൗള്‍ ലഭിച്ചു. ആ ഫ്രീ-കിക്ക് മെസ്സി വലത് കോർണറിലേക്ക് വളച്ചെടുത്ത് ഗോളാക്കി മാറ്റി മസ്സി ടീമിനെ മുന്നില്‍ എത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവസാന മിനിറ്റുകളില്‍, ഏഴ് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം ഉള്‍പ്പെടെ, പോർട്ടോ ശക്തമായി മുന്നോട്ട് പോയെങ്കിലും ജാവിയർ മഷെരാനോ പരിശീലിപ്പിക്കുന്ന ഇന്റർ മയാമി മികച്ച പ്രതിരോധത്തിലൂടെ ഉറച്ചുനിന്നു. യൂറോപ്യൻ എതിരാളികള്‍ക്കെതിരെ എം‌എല്‍‌എസ് ടീമിന്റെ ക്ലബ്ബ് ലോകകപ്പിലെ ആദ്യ വിജയമാണിത്. ഈ വിജയത്തോടെ ഇന്റർ മിയാമിയും പാല്‍മെയ്‌റാസും ഗ്രൂപ്പ് എ-യില്‍ നാല് പോയിന്റ് വീതം നേടി. പോർട്ടോയും അല്‍ അഹ്ലിയും ഒരു പോയിന്റ് വീതമാണ് നേടിയിട്ടുള്ളത്. ഇന്റർ മിയാമിയുടെ അടുത്ത മത്സരം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുമോ എന്ന് നിർണ്ണയിക്കും.

Hot Topics

Related Articles