ഏഴാം വയസ്സില്‍ അധ്യാപിക അപമാനിച്ചു; മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തി വിദ്യാര്‍ത്ഥി; ശരീരത്തില്‍ 101 കുത്തേറ്റു, പ്രതിയെ പിടികൂടിയത് രണ്ട് വര്‍ഷത്തിന് ശേഷം

ബ്രസല്‍: പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപിക അപമാനിച്ചെന്ന കാരണത്താല്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകയെ കൊലപ്പെടുത്തി 37കാരന്‍. 59 കാരിയായ മരിയ വെര്‍ലിന്‍ഡന്‍ എന്ന അധ്യാപികയാണ് 2020 ല്‍ അതിക്രൂരമായി കൊല്ലപ്പെടുന്നത്. അധ്യാപികയ്ക്ക് 101 തവണയാണ് കുത്തേറ്റത്.

Advertisements

തന്റെ ഏഴാം വയസ്സില്‍, അന്ന് അധ്യാപികയായിരുന്ന വെര്‍ലിന്റ തന്നെ അപമാനിച്ചുവെന്നും അതിന് പകരം വീട്ടിയതാണെന്നുമാണ് പ്രതിയായ ഗുണ്ടര്‍ ഉവെന്റ്‌സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തന്റെ ഏഴാം വയസ്സില്‍ മരിയ വെര്‍ലിന്‍ഡന്‍ തനിക്ക് നേരെ പറഞ്ഞ അത്രയും ക്രൂരമായ വാക്കുകള്‍ മറ്റാരും തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രതി പറഞ്ഞു. ഇതില്‍ വാസ്തവമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020 ല്‍ നടന്ന കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം. 2020 നവംബര്‍ 20 ന് കൊലപാതകം നടന്ന് പതിനാറ് മാസങ്ങള്‍ക്ക് ശേഷം, ഉവെന്റ്‌സ് ഒരു സുഹൃത്തിനോട് കുറ്റം സമ്മതിച്ചതോടെയാണ് കേസിന് തെളിവാകുന്നത്. ഈ സുഹൃത്ത് സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് കഴിഞ്ഞ ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു.
വെര്‍ലിന്‍ഡയുടെ വീട്ടില്‍ വച്ചാണ് അവര്‍ കൊല്ലപ്പെടുന്നത്. പണമടങ്ങിയ പഴ്സ് മൃതദേഹത്തിന് അടുത്ത് ഡൈനിംഗ് ടേബിളില്‍ തന്നെ കിടന്നിരുന്നതിനാല്‍ കൊലപാതകത്തിന് പിന്നില്‍ കവര്‍ച്ചാ ശ്രമം അല്ലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പഠനകാലത്ത് അടിച്ചതിന്റെ പക തീര്‍ക്കാന്‍ കോഴിക്കോട് വിദ്യാര്‍ത്ഥി അധ്യാപകനെ അക്രമിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ആളുകള്‍ സ്‌കൂള്‍ പഠനകാലത്തെ അധ്യാപകരുടെ ക്രൂരതയ്‌ക്കെതിരെയും അത് സമ്മാനിച്ച ട്രോമയ്‌ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു.

Hot Topics

Related Articles