പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ചു; മര്‍ദ്ദനത്തിനിടെയാണ് ചാടിയതെന്ന് ബന്ധുക്കള്‍; കസ്റ്റഡിയില്‍ ആയിരുന്നില്ലെന്ന് പൊലീസ്

തിരുവനന്തപുരം: പൂന്തുറയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ചു. പൂന്തുറ സ്വദേശി സനോബര്‍ (32) ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ െകാണ്ടുപോകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വീണത്. സനോബര്‍ ഡോര്‍ തുടര്‍ന്ന് ജീപ്പില്‍ നിന്ന് ചാടിയതാണെന്ന് പൊലീസും ദൃക്‌സാക്ഷിയായ രാഹുലും പറഞ്ഞു. വീഴ്ചയില്‍ സനോബറിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

Advertisements

അതേസമയം, പൊലീസ് മര്‍ദിച്ചപ്പോഴാണ് സനോബര്‍ ജീപ്പില്‍ നിന്ന് ചാടിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കള്‍ കമ്മിഷ്ണര്‍ക്ക് പരാതി നല്‍കി. വീഴ്ചയില്‍ തലച്ചോറിനടക്കം ക്ഷതമേറ്റിരുന്നു. ബുധനാഴ്ച രാത്രി സനോബര്‍ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ പൂന്തുറ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് പ്രശ്‌നം പറഞ്ഞു പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ സനോബര്‍ കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വയം കൈമുറിച്ചു.തുടര്‍ന്ന് പൊലീസ് സനോബറിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം തിരികെ വീട്ടിലെത്തിച്ചു. എന്നാല്‍ സനോബറിനെ ഒരു ദിവസം സ്റ്റേഷനില്‍ നിര്‍ത്തണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജീപ്പില്‍ നിന്നു വീണത്.

Hot Topics

Related Articles