ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ബീഫ് കഴിക്കേണ്ടി വന്നു:വിഷമം സഹിക്കാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു

ഗുജറാത്ത് : സൂറത്തിൽ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ബീഫ് കഴിക്കേണ്ടി വന്ന യുവാവ് പിന്നീട് വിഷമം സഹിക്കാതെ ആത്മഹത്യ ചെയ്തു. രോഹിത് പ്രതാപ് സിങ് എന്ന യുവവാണ്ബീഫ് കഴിക്കേണ്ടി വന്നതിനു പിന്നാലെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ജൂണിലാണ് ആത്മഹത്യ ചെയ്തത് എന്നാൽ അതിനുണ്ടായ കാരണം ബീഫ് കഴിപ്പിച്ചതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഭാര്യയും ബന്ധുവും ചേർന്ന് നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് രോഹിതിന്‍റെ അമ്മ ആരോപിക്കുന്നത്. മരിക്കുന്നതിന് മുമ്പ് രോഹിത് ഫേസ്ബുക്കിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും യുവാവിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യ സോനം, അവരുടെ സഹോദരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisements

ഒരു വർഷം മുമ്പാണ് ഹിന്ദുവായ രോഹിത് പ്രതാപ് സിങും മുസ്ലീമായ സോനവും പ്രണയത്തെ തുടർന്ന് വിവാഹിതരായത്. വീട്ടുകാർ എതിർത്തതോടെ ഇരുവരും രജിസ്റ്റർ ഓഫീസിൽവെച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒരുവർഷത്തോളം സന്തോഷം നിറഞ്ഞ ദാമ്പത്യമായിരുന്നു ഇരുവരുടേതും. എന്നാൽ ജൂൺ മാസത്തിൽ സോനത്തിന്‍റെ വീട്ടിലെത്തിയപ്പോൾ ഭാര്യയും ഭാര്യസഹോദരനും ചേർന്ന് രോഹിത്തിനെക്കൊണ്ട് നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിച്ചു.ഈ സംഭവത്തിനുശേഷം കടുത്ത മാനസികസംഘർഷത്തിലായിരുന്നു രോഹിത്. ഫേസ്ബുക്ക് പോസ്റ്റുകളിൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അതിനുശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ യുവാവിന്‍റെ ആത്മഹത്യയിൽ ആദ്യം ആർക്കും അസാധാരണമായി ഒന്നും തോന്നിയിരുന്നില്ല. പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഫേസ്ബുക്കിലെ പോസ്റ്റുകൾ ശ്രദ്ധിച്ചപ്പോഴാണ് കാരണം വ്യക്തമാകുന്നത് . ഇതോടെ രോഹിത്തിന്‍റെ അമ്മയും ബന്ധുക്കളും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Hot Topics

Related Articles