മാസ് ത്രില്ലര്‍ ; ഇന്ത്യാ പാകിസ്ഥാന്‍ മത്സരം ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ കണ്ടത് 1.3 കോടി ആളുകള്‍ ; റെക്കോര്‍ഡ്

ദുബായ്: മാസ് ത്രില്ലറായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം. കാഴ്ചക്കാരുടെ എണ്ണത്തില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന പോരാട്ടം.
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഹോട്സ്റ്റാറിലൂടെ തത്സമയം കണ്ടത് 1.3 കോടി ആളുകളായിരുന്നു.

Advertisements

ഇന്ത്യാ- പാക് പോരാട്ട ചരിത്രത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മത്സരമെന്ന റെക്കോര്‍ഡാണ് മത്സരം സ്വന്തമാക്കിയത്. ഹോട്സ്റ്റാറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം കണ്ട രാജ്യാന്തര ക്രിക്കറ്റ് മത്സരമായും പോരാട്ടം മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഹോട്സ്റ്റാറിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം കണ്ട ക്രിക്കറ്റ് മത്സരം ഇതല്ല. 2019ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനാണ് ആ നേട്ടം. അന്ന് 1.8 കോടി പേരാണ് ഫൈനല്‍ മത്സരം ഹോട് സ്റ്റാറിലൂടെ കണ്ടത്.

ഇന്ത്യ- പാക് പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഹോട്സ്റ്റാറിലൂടെ മത്സരം കാണാന്‍ ആരാധകരുടെ ഒഴുക്കായിരുന്നു. പാക് ഇന്നിങ്‌സിലെ നാലാം ഓവറില്‍ തന്നെ കാഴ്ചക്കാരുടെ എണ്ണം 84 ലക്ഷമായി. 14ാം ഓവറില്‍ മുഹമ്മദ് റിസ്വാനെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇത് 87 ലക്ഷമായി ഉയര്‍ന്നു. ഇന്ത്യയുടെ ബൗളിങ് സമയത്ത് 95 ലക്ഷം വരെയായിരുന്നു കാഴ്ചക്കാര്‍.

ഇന്ത്യന്‍ ബാറ്റിങിന്റെ മൂന്നാം ഓവറില്‍ കാഴ്ചക്കാരുടെ എണ്ണം 97 ലക്ഷമായി. വിരാട് കോഹ്ലിയുടെ സിക്‌സ് വന്നതോടെ ഇത് 99 ലക്ഷമായി ഉയര്‍ന്നു. കോഹ്ലി- രോഹിത് കൂട്ടുകെട്ട് ക്രീസില്‍ നില്‍ക്കുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം ഒരു കോടി പിന്നിട്ടു. 17ാം ഓവറാകുമ്പോഴേക്കും 1.2 കോടിയായി. ആവേശപ്പോരിന്റെ അവസാന ഓവറുകളില്‍ കാഴ്ചക്കാരുടെ എണ്ണം 1.3 കോടിയായി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Hot Topics

Related Articles