വിജയംകൊത്തി കിവിപ്പറവകൾ! കിവിപ്രതികാരത്തീയിൽ ഇംഗ്ലീഷ് ചാരം

യുഎഇ: ഇംഗ്ലീഷ് അധികാരത്തിനു മേൽ അശിനിപാതം പോലെ ആഞ്ഞടിച്ചു കയറി കിവിപ്പറവകൾ. അതിർത്തി വര കടന്ന പന്തിന്റെ പേരിൽ ലോകകപ്പ് നേടിയവരെ, വരയ്ക്കു പുറത്തേയ്ക്കു പറത്തിയ സിക്‌സറുകൾ കൊണ്ടു തന്നെ കിവികൾ അരിഞ്ഞു വീഴ്ത്തി. കിവിപ്രതികാരത്തീയിൽ ഇംഗ്ലീഷ് ചാരം! ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് പട ഉയർത്തിയ 166 റണ്ണെന്ന വിജയലക്ഷ്യം, 18.5 ഓവറിൽ നിഷ്പ്രയാസം ന്യൂസിലൻഡ് മറികടന്നു

Advertisements

ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് മലനും (41), മോയിൻ അലിയും (51) മികച്ച പ്രകടനം നടത്തി. ജോസ് ബട്‌ലറും (29), ജോണി ബ്രയ്‌സ്‌റ്റോയും (13) ലിവിങ് സ്റ്റണും (17) മികച്ച രീതിയിൽ ബാറ്റ് വീശി. മറു പടി ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡിനു വേണ്ടി ഡാർളി മിറ്റ് ചെൽ 47 പന്തിൽ 72 മിന്നൽ പ്രകടനം നടത്തി ന്യൂസിലൻഡിനെ വിജയത്തിൽ എത്തിച്ചു. ഡെവൺ കോൺവേ (38 പന്തിൽ 46), ജിമ്മി നീഷാം (27) എന്നിവർ പൊരുതി നിന്നു.

Hot Topics

Related Articles