അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് മുസ്ലീമിനാണെന്നത് വ്യാജപ്രചാരണം; വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി

ശബരിമല ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും ആയതിന്റെ നിര്‍മ്മാണ രീതിയെക്കുറിച്ചും സമീപ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണ്.ശബരിമലയില്‍ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് ഒരു മുസ്ലീമിനാണ് എന്നും ഹലാല്‍ ശര്‍ക്കരയാണ് ശബരിമലയില്‍ അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് എന്നുമുള്ളസോഷ്യല്‍ മീഡിയകളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണ്.

Advertisements

അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ഐ ടി നിയമപ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്ന് തിരുവിതാം കൂര്‍ ദേവസ്വം കമ്മീഷണര്‍ അറിയിച്ചു. പ്രസ്തുത നിയമനടപടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇത്തരം നുണ പ്രചാരണം നടത്തുന്നവര്‍ക്ക് മാത്രമായിരിക്കും എന്നും ദേവസ്വം കമ്മീഷ്ണര്‍ അറിയിച്ചു . ശബരിമല ദേവസ്വത്തിലെ അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും ജനം ടി വി യിലൂടെയും നടക്കുന്ന സൈബര്‍ കുപ്രചാരണങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്‌സികുട്ടീവ് ഓഫിസര്‍ സന്നിധാനം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട് സുനില്‍ അരുമാനൂര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

Hot Topics

Related Articles