വൈക്കത്ത് അഷ്ടമി ; വിശേഷങ്ങൾ കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം


വൈക്കം: വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവ ദിനമായ വ്യാഴാഴ്ച  (18.11.2021)  മുതല്‍ എഴുന്നള്ളിപ്പുകളുടെ പ്രൗഢിയേറും. ഗജവീരന്‍ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റും.  ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് വ്യാഴാഴ്ച മുതല്‍ കിഴക്കേ ആനപ്പന്തലിലാണ് നടക്കുന്നത്. വെച്ചൂര്‍ രാജേഷ്, കലാപീഠം ബാബു, വെച്ചൂര്‍ വൈശാഖ്, വൈക്കം ജയന്‍, വൈക്കം കാര്‍ത്തിക് എന്നിവരുടെ നേത്യത്വത്തില്‍ കൊട്ടിപ്പാടി സേവയും തുടര്‍ന്ന്  നാദസ്വര മേളവും ഉണ്ടാകും. ഇന്നു  മുതല്‍ നടക്കുന്ന വിളക്ക് എഴുന്നള്ളിപ്പിന് അഞ്ചു പ്രദക്ഷിണമാണ് ഉണ്ടാവുക.

Advertisements

രണ്ടാം ഉത്സവദിവസമായ ബുധനാഴ്ച  (17.11.2021) നടന്ന ശ്രീബലി ഭക്തിസാന്ദ്രമായി. പ്രഭാത പൂജകള്‍ക്കുശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ മുല്ലക്കല്‍ ബാലകൃഷ്ണന്‍ തിടമ്പേറ്റി, വൈക്കം ഷിബു, വടയാര്‍ ബാബു, വൈക്കം ഗോപകുമാര്‍, വെച്ചൂര്‍ രാജേഷ് എന്നിവര്‍ മേളം ഒരുക്കി. ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി ശ്രീബലി സമാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രത്തിലെ കെടാവിളക്കില്‍ ദീപം തെളിഞ്ഞു. ഇവിടെ അഷ്ടമി ദിവസം എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് അലങ്കാര പന്തല്‍ ഒരുക്കി നിറപറകള്‍ വച്ച് വരവേല്‍പ് നടത്തുന്നത് പതിവാണ്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങായാണ് ഇത്തവണ വിളക്ക് വയ്പ് നടത്തുന്നത്. പുതിയതായി സമര്‍പ്പിച്ച ഓട്ട് വിളക്കില്‍ സെക്രട്ടറി  ജിബു കൊറ്റനാട്ട് ദീപം തെളിയിച്ചു. അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് 26ന് ക്ഷേത്രം തന്ത്രി ഇണ്ടംതുരുത്തി മന നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മികതത്വത്തില്‍ വിശേഷാല്‍ പൂജകളുണ്ടാകും.

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനവും വിളക്കും വെള്ളിയാഴ്ച (19.11.2021)  നടക്കും. പുലര്‍ച്ചെ നാലിന്  നടതുറക്കും. വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്, വിശേഷാല്‍ ചടങ്ങുകള്‍ എന്നിവക്കുശേഷം ഏഴിനാണ് കാര്‍ത്തിക ദര്‍ശനം. രാത്രി എട്ടിനാണ് കാര്‍ത്തിക വിളക്ക്. വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വര്‍ണതലേക്കെട്ടും സ്വര്‍ണക്കുടുയും ഉപയോഗിക്കും. ഗജവീരന്‍ മുല്ലക്കല്‍ ബാലകൃഷ്ണന്‍ തിടമ്പേറ്റും. വലിയ കാണിക്ക, വെടിക്കെട്ട് എന്നിവയും ഉണ്ടാകും.

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ സമാപന  ഉത്സവബലി ഭക്തിസാന്ദ്രമായ ആന്തരീഷത്തില്‍ നടന്നു. പ്രഭാതത്തിലെ ശ്രീബലിക്കു ശേഷം ശ്രീഭൂതബലിക്ക് പകരമായാണ് ഉത്സവബലി നടത്തുന്നത്. ബുധനാഴ്ച നടന്ന ഉത്സവബലിക്ക് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ആഴാട് നാരായണന്‍ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി, ഏറാഞ്ചേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. ഉത്സവബലി എഴുന്നള്ളിപ്പിന് ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങള്‍ അകമ്പടിയായി.

തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ആദ്യ കാഴ്ച ശ്രീബലിയ്ക്ക് നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഗജരാജന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. വൈക്കം ചന്ദ്രന്‍ മാരാര്‍, ചോറ്റാനിക്കര സുഭാഷ് മാരാര്‍, ഉദയനാപുരം ഹരി എന്നിവരുടെ പ്രമാണത്തില്‍ അന്‍പതില്‍പരം പഞ്ചവാദ്യം ഒരുക്കി.  ഉദയനാപുരം കണ്ണന്റെ നാഗസ്വരവും  ഉദയനാപുരം മഹേഷ്,  ഉദയനാപുരം സാജന്‍ എന്നിവരുടെ തകിലും അകമ്പടിയായി

Hot Topics

Related Articles