ആലപ്പുഴ നഗരത്തില്‍ പക്ഷിപ്പനി :172 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി

ആലപ്പുഴ:ആലപ്പുഴ നഗരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ 172 വളർത്തുപക്ഷികളെ കൊന്നൊടുക്കി. 300 കിലോഗ്രാം തീറ്റയും 36 മുട്ടയും നശിപ്പിച്ചു. ആലപ്പുഴ നഗരസഭ എട്ടാം വാർഡ് തിരുമല രത്നാലയത്തിൽ എ.ആർ. ശിവദാസന്റെ വളർത്തുകോഴികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർന്ന് തിരുമല വാർഡും സമീപത്തെ പള്ളാത്തുരുത്തി വാർഡും ഉൾപ്പെടുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുന്ന പക്ഷികളെ പിടികൂടി കൊന്ന് കത്തിച്ചു.

Advertisements

കോഴി-86, താറാവ്-12, പ്രാവ്-15, ലൗ ബേഡ്സ്-42, ഗിനിക്കോഴി-അഞ്ച്, കാട-12 ഉൾപ്പെടെ 172 പക്ഷികളെയാണ് കൊന്നത്. വളർത്തുകോഴികളടക്കമുള്ള പക്ഷികളെ റാപ്പിഡ് റെസ്പോൺസ് ടീമുകൾ പള്ളാത്തുരുത്തി വാർഡിൽ പിടികൂടാനെത്തിയപ്പോൾ ചിലയിടത്ത് വീട്ടുകാർ എതിർത്തു. പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 9.30 മുതൽ 2.30 വരെ മൃഗസംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് കള്ളിങ് നടത്തിയത്. ‌

അതേസമയം∙ ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടാൻ ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പോൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു പക്ഷിപ്പനിയാണോ എന്നറിയാൻ സാംപിൾ അയച്ച ശേഷം ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ജില്ലയിൽ വൈറോളജി ലാബ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.എസ്.കെ.നസീർ, ട്രഷറർ ആർ.രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

Hot Topics

Related Articles