അഫ്ഗാൻ തവിടുപൊടി: ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക

ട്രിനിഡാഡ്: ടി20 ലോകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിയില്‍ അഫ്ഗാനിസ്താനെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.ഒമ്ബത് വിക്കറ്റിനാണ് ജയം. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ എയ്ഡൻ മാർക്രവും സംഘവും അനായാസം ലക്ഷ്യം കണ്ടു. 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി.ലോകകപ്പില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. കലാശപ്പോരിലെത്താനായില്ലെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാൻ കയ്യടി നേടിയാണ് മടങ്ങുന്നത്.

Advertisements

57 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമെങ്കിലും അഫ്ഗാൻ പൊരുതാനുറച്ചാണ് മൈതാനത്തിറങ്ങിയത്. നവീൻ ഉള്‍ ഹഖ് എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. പിന്നാലെ ടീം അഞ്ചില്‍ നില്‍ക്കേ ആദ്യ വിക്കറ്റും നഷ്ടമായി. ക്വിന്റണ്‍ ഡി കോക്കിനെ ഫസല്‍ഹഖ് ഫറൂഖി ബൗള്‍ഡാക്കി. എട്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സാണ് ഡി കോക്കെടുത്തത്. അതിനിടെ നവീൻ ഉള്‍ ഹഖ് എറിഞ്ഞ മൂന്നാം ഓവറില്‍ മാർക്രത്തിന്റെ വിക്കറ്റിനുള്ള അവസരം റിവ്യൂ നല്‍കാത്തതുമൂലം അഫ്ഗാൻ നഷ്ടപ്പെടുത്തി. മാർക്രത്തിന്റെ ബാറ്റിലുരസിയാണ് പന്ത് കടന്നുപോയത്. പിന്നാലെ വിക്കറ്റ് കീപ്പർ ഗുർബാസ് കൈപ്പിടിലാക്കി. എന്നാല്‍ അഫ്ഗാൻ റിവ്യൂ നല്‍കിയില്ല. റീപ്ലേകളില്‍ പന്ത് ബാറ്റിലുരസിയിരുന്നെന്ന് വ്യക്തമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ റീസ ഹെൻഡ്രിക്സും എയ്ഡൻ മാർക്രവും ക്രീസില്‍ നിലയുറപ്പിച്ച്‌ ബാറ്റേന്തി. അതോടെ അഫ്ഗാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. 8.5 ഓവറില്‍ വിജയതീരത്തെത്തി.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തകർച്ചയോയെടായിരുന്നു. ടീം സ്കോർ നാലില്‍ നില്‍ക്കുമ്ബോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുർബാസിനെ മാർകോ യാൻസൻ പുറത്താക്കി. മൂന്ന് പന്ത് നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല. പിന്നാലെ ഗുല്‍ബാദിൻ നയ്ബിനേയും യാൻസൻ മടക്കി. എട്ട് പന്തില്‍ നിന്ന് ഒമ്ബത് റണ്‍സാണ് നയ്ബിന്റെ സമ്ബാദ്യം. അഫ്ഗാൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറുന്നതാണ് ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പിന്നീട് കണ്ടത്. ഇബ്രാഹിം സദ്രാൻ(2), മുഹമ്മദ് നബി(0), നങയാലിയ ഖരോട്ടെ(2) എന്നിവർ നിരാശപ്പെടുത്തി. ഒരറ്റത്ത് ചെറുത്തുനില്‍പ്പിന് ശ്രമിച്ച അസ്മത്തുള്ള ഒമർസായിയും മടങ്ങിയതോടെ അഫ്ഗാൻ തീർത്തും പ്രതിസന്ധിയിലായി. 12 പന്തില്‍ നിന്ന് 10 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. അഫ്ഗാൻ 28-6 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ കരിം ജാനത്തും റാഷിദ് ഖാനും പതിയെ അഫ്ഗാൻ സ്കോറുയർത്തി. ശ്രദ്ധയോടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നേരിട്ട ഇരുവരും ചേർന്ന് ടീം സ്കോർ 50 ലെത്തിച്ചു. പത്താം ഓവർ എറിയാനെത്തി തബ്രൈസ് ഷംസി അഫ്ഗാന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഓവറില്‍ കരിം ജാനത്തിനേയും (8) പിന്നാലെയിറങ്ങിയ നൂർ അഹമ്മദിനേയും(0) താരം മടക്കി. റാഷിദ് ഖാനും (8) പുറത്തായതോടെ അഫ്ഗാൻ 50-9 എന്ന നിലയിലായി. പിന്നാലെ 56 റണ്‍സിന് അഫ്ഗാൻ ഇന്നിങ്സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസനും ഷംസിയും മൂന്ന് വിക്കറ്റെടുത്തു. റബാദ, നോർക്യേ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.

Hot Topics

Related Articles