ആലപ്പുഴയിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം ; പതിനെട്ട് വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് ; കേസിൽ ഭർത്താവുൾപ്പെടെ നാല് പേർ പിടിയിൽ

കോട്ടയം : 18 വർഷം മുൻപ് ആലപ്പുഴ മാന്നാറില്‍ നിന്ന് കാണാതായ യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. 20 വയസ് ഉണ്ടായിരുന്ന കല എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സംശയം.സംഭവത്തില്‍ നാല് പേർ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സ്ഥലത്ത് പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. 

Advertisements

ആലപ്പുഴ ജില്ലാ മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പതിനെട്ട് വർഷം മുൻപ് നടന്ന സംഭവം വീണ്ടും അന്വേഷണത്തിലേക്കെത്തുന്നത്. രഹസ്യമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കലയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കലയുടെ ഭർത്താവ് അജിത്ത് കുമാറാണ് ആദ്യം പിടിയിലാകുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഉടൻ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ സുഹൃത്തുക്കളായ നാലുപേരും പിന്നാലെ പിടിയിലായി. കലയെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടുവെന്നാണ് ഇവരെ ചോദ്യംചെയ്തതില്‍ നിന്ന് പൊലീസിന് ലഭിച്ച മൊഴി. അജിത്ത് കുമാറും കലയും പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. ഇവർക്കൊരു കുട്ടിയുമുണ്ട്. 15 വർഷങ്ങള്‍ക്ക് മുൻപ് കലയെ കാണാതായെന്ന പരാതിയാണ് പൊലീസിന് മുന്നിലെത്തിയത്. എന്നാല്‍, ഏറെ നാള്‍ അന്വേഷിച്ചിട്ടും യുവതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു. 

നിർണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടിയിലായത് ഭർത്താവടക്കം നാലുപേർ. സെപ്റ്റിക് ടാങ്ക് പൊളിച്ച്‌ പരിശോധിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. പരിശോധനക്കൊടുവില്‍ കൃത്യം നടത്തിയത് എന്തിന് വേണ്ടി എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles