കൊച്ചി : അനില്‍ ആന്റണിക്ക് 25 ലക്ഷം നല്‍കിയെന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാള്‍ നന്ദകുമാർ. ഡിജിറ്റല്‍ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളില്‍ തെളിവ് പുറത്ത് വിടുമെന്നും ദല്ലാള്‍ നന്ദകുമാർ പറഞ്ഞു. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസ് വന്നേക്കും. കേസ് വന്നാല്‍ അനില്‍ ആന്റണിയും പ്രതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിബിഐ സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാൻ ശ്രമിച്ചു. കേരള ഹൈക്കോടതിയില്‍ നിയമിക്കാൻ ആയിരുന്നു ശ്രമം. പക്ഷെ സിബിഐ ഡയറക്ടർ മറ്റൊരാളെ വെച്ചു. എന്നാല്‍ അനില്‍ ആന്റണി പണം തിരിച്ചു നല്‍കിയില്ല. 2014 ല്‍ ആണ് പണം തിരിച്ചു തന്നതെന്നും ദല്ലാള്‍ നന്ദകുമാർ പറഞ്ഞു. പി ടി തോമസ് വഴിയാണ് പണം തിരിച്ച് കിട്ടിയത്. 5 തവണയായിട്ടാണ് പണം തിരിച്ചു നല്കി. പി ടി നിർദ്ദേശിച്ച ആളാണ് പണം കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.