ആനൂർക്കാവിലെ വാഹനാപകടം; മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്ന് ദൃക്സാക്ഷി

കൊല്ലം : മൈനാഗപ്പള്ളി ആനൂർകാവില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച്‌ നിലത്തിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അജ്മലിനെയും സുഹൃത്തായ യുവ ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇരുവരും മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്നാണ് ദൃക്സാക്ഷി മൊഴി.

Advertisements

ശ്രീക്കുട്ടിയാണ് കാര്‍ മുന്നോട്ട് എടുക്കാൻ പറഞ്ഞതെന്നും അപകട സ്ഥലത്തേക്ക് ഓടിക്കൂടിയ നാട്ടുകാര്‍ പറയുന്നു. അജ്മലിനെതിരെ നരഹത്യ കുറ്റം ചുമത്തിയ പൊലീസ് ശ്രീക്കുട്ടിയേയും കേസില്‍ പ്രതി ചേർക്കും. ഓണവും നബിദിനവും ഒക്കെയായി വീടിനടുത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും. സ്കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച്‌ തെറിച്ചിപ്പത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റില്‍ തട്ടിത്തെറിച്ച്‌ കാറിനടിയിലേക്ക് കുഞ്ഞുമോള്‍ വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണു പറഞ്ഞിട്ടും കേട്ടില്ല. പലരേയും ഇടിച്ച്‌ തെറിപ്പിച്ചാണ് കാറ് മുന്നോട്ട് പാഞ്ഞത്. ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്. പിന്നീട് ഏഴ് കിലോമീറ്റര്‍ അപ്പുറം ഒരു പോസ്റ്റില്‍ ഇടിച്ചാണ് കാറ് നിന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പൊലീസിന് കൈമാറി. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ചന്ദനമോഷണം അടക്കം എട്ട് കേസില്‍ പ്രതിയാണ് അജ്മല്‍. മൂന്ന് മാസം മുൻപ് സ്വകാര്യ ആശുപത്രി ഓപിയില്‍ നിന്ന് തുടങ്ങിയ പരിചയമാണ് ഡോക്ടറുമായുള്ളത്. ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തിയും അതേ സുഹൃത്തുമായി മറ്റൊരിടത്തിരുന്നും മദ്യപിച്ച ശേഷമാണ് ഇരുവരും കാറെടുത്തതും അപകടമുണ്ടാക്കിയതും. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പുറത്താക്കി.

Hot Topics

Related Articles