സൗഹൃദം നടിച്ച്‌ കൂടെ കൂടി; മകന്റെയും ഭാര്യയുടെയും ചികിത്സയ്‌ക്കെന്ന പേരില്‍ വാങ്ങിയത് പതിനാലു ലക്ഷം;അരൂർ എഎസ്‌ഐക്കെതിരെ പരാതി

അരൂര്‍: സൗഹൃദം നടിച്ച്‌ പൊലീസുകാരന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. അരൂര്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ ഒരു കുടുംബം പരാതി നല്‍കിയത്. കടമായി നല്‍കിയ പതിനാലു ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സസ്‌പെന്‍ഷനില്‍ ആണെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് പരാതിക്കാര്‍ പറയുന്നു.

Advertisements

അരൂര്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയി ജോലി ചെയ്യുമ്പോള്‍ ആണ് വീട്ടിലെ പ്രാരാബ്ദം പറഞ്ഞ് ബഷീര്‍ പരാതിക്കാരുടെ കുടുംബവുമായി ബന്ധമുണ്ടാക്കിയത്. മകന്റെയും ഭാര്യയുടെയും ചികിത്സയ്‌ക്കെന്ന പേരില്‍ ചെറുതും വലുതുമായി പലതവണയാണ് ഈ കുടുംബത്തില്‍ നിന്ന് പണം കൈപ്പറ്റിയത്. കുടുംബം തകരുന്ന സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് പലരില്‍ നിന്നും പരാതിക്കാരെ കൊണ്ട് കടം വാങ്ങിപ്പിച്ചും ബഷീര്‍ പണം വാങ്ങി. പോലീസുകാരനായതിനാല്‍ ശമ്പളത്തില്‍ നിന്ന് പണം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പണം തിരികെ കിട്ടാതായതോടെ ബഷീറിനെ പരാതിക്കാര്‍ സമീപിച്ചു. 14 ലക്ഷം രൂപയാണ് പോലീസുകാരന്‍ ഒരു വര്‍ഷം കൊണ്ട് തട്ടിയെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണം നല്‍കിയതിന്റെ ബാങ്കിംഗ് രേഖകള്‍ ഉള്‍പ്പെടെ ഐജിക്കടക്കം പരാതി നല്‍കി. ബഷീര്‍ സസ്‌പെന്‍ഷനിലായി. എന്നിട്ടും ബഷീറിനെതിരായ പരാതിയില്‍ അരൂര്‍ പോലീസ് ഒളിച്ചു കളിച്ചു. അരൂര്‍ പോലീസ് കേസട്ടിമറിച്ചുവെങ്കിലും എറണാകുളം സൗത്ത് പോലീസ് ബഷീറിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. പരാതിക്കാരായ കുടുംബത്തില്‍ നിന്ന് 14 ലക്ഷം രൂപ വാങ്ങിയെടുത്തു എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബഷീര്‍ തന്നെ എഴുതി ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. എന്നിട്ടും തട്ടിച്ചെടുത്ത പണം തിരികെ നല്‍കില്ല എന്നാണ് ബഷീറിന്റെ നിലപാട്.

അരൂര്‍ പൊലീസിനെ പേടിച്ച്‌ അരൂരില്‍ ഉണ്ടായിരുന്ന വ്യാപാരസ്ഥാപനം പോലും ഇവര്‍ക്ക് പൂട്ടേണ്ടി വന്നു. സാധാരണക്കാരെ സംരക്ഷിക്കേണ്ട ഒരു പൊലീസുകാരനില്‍ നിന്ന് ഇത്ര വലിയ തട്ടിപ്പ് പ്രതീക്ഷിച്ചില്ല എന്ന് പറയുന്നു ഈ കുടുംബം പറയുന്നു.

Hot Topics

Related Articles